തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിലെ ഇടതുപക്ഷക്കാരായ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് കത്ത് നല്‍കിയതില്‍ വിശദീകരണവുമായി അക്കാദമി ചെയര്മാന് കമല്‍. സംഭവത്തില്‍ ജാഗ്രതക്കുറവുണ്ടായെന്നും വ്യക്തിപരമായാണ് മന്ത്രിക്ക് കത്ത് നല്‍കിയതെന്നും കമല്‍ വ്യക്തമാക്കി. കത്ത് വ്യക്തിപരമായതിനാലാണ് സെക്രട്ടറിയോട് അതേക്കുറിച്ച് ചോദിക്കാത്തതിരുന്നതെന്നും കമല്‍ പറഞ്ഞു.‘മന്ത്രിക്കുള്ള കത്ത് വ്യക്തിപരമായതിനാലാണ് സെക്രട്ടറിയോട് പറയാതിരുന്നത്. ഇടതുപക്ഷമൂല്യം സംരക്ഷിക്കുകയാണ് ലക്ഷ്യം. കത്ത് ഏതെങ്കിലും രാഷ്ട്രീയപാര്ട്ടിക്കായല്ല. സാംസ്കാരികലോകം വലതുപക്ഷത്തേക്ക് ചായുന്നു. ഇതിനെ പ്രതിരോധിക്കണം. നെഹ്റുവിന്റെ കാഴ്ചപ്പാട് പോലും ഇടതുസമീപനത്തോടെ ചേര്‍ന്നതാണ്’ കമല്‍
Entertainment

തിരുവനന്തപുരം: 2020ലെ രാജ്യാന്തര ചലച്ചിത്ര മേള ഇത്തവണ 2021 ഫെബ്രുവരി 10 മുതല്‍ നടക്കും. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിങ്ങനെ നാല് മേഖലകളിലായിട്ടാണ് ഇത്തവണ ചലച്ചിത്ര മേള നടക്കുകയെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന് അറിയിച്ചു. ചലച്ചിത്ര മേളയില്‍ പങ്കെടുക്കുന്ന എല്ലാവർക്കും ഇത്തവണ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാണ്. മേളയില്‍ ഇത്തവണ വിദേശ പ്രതിനിധികള്‍ ഓണ്‍ലൈന്‍ വഴിയാണ് പങ്കെടുക്കുക. ഫെബ്രുവരി 10-ന് തിരുവനന്തപുരത്താകും മേള തുടങ്ങുക. എറണാകുളത്ത്

ചെന്നൈ: തമിഴ് സീരിയല്‍ താരം വി ജെ ചിത്രയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ഹേംനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ്. നിരവധി തവണ ചോദ്യം ചെയ്ത ശേഷമാണ് ഹേംനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ചയാണ് ചിത്രയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളെ ഹേംനാഥ് കൊലപ്പെടുത്തിയതാണെന്ന് ചിത്രയുടെ അമ്മ ആരോപിച്ചിരുന്നു. സീരിയലിലെ ഒരു രംഗത്തെ ചൊല്ലി ഹേംനാഥ് ചിത്രയോട് ദേഷ്യപ്പെട്ടിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

തിരുവനന്തപുരം : നാല്‍പ്പത്തി നാലാമത് കേരള ഫിലിംക്രിട്ടിക്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം നിവിന്‍ പോളിയ്ക്ക് ലഭിച്ചു. മൂത്തോനിലെ അഭിനയമാണ് നിവിനെ പുരസ്കാരത്തിനര്‍ഹനാക്കിയത്. പ്രതി പൂവന് കോഴി എന്ന ചിത്രത്തിലൂടെ മഞ്ചു വാര്യര്‍ക്ക് മികച്ച നടിയ്ക്കുള്ള പുരസ്കാരവും ലഭിച്ചു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി. ലിജോയ്ക്ക് തന്നെയാണ് മികച്ച സംവിധായകനുള്ള പുരസ്കാരവും. മൂത്തോന് സംവിധാനം ചെയ്ത ഗീതു മോഹന്‍ദാസാണ് മികച്ച

കൊച്ചി : നടന് പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു . ജനഗണമന എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത് . കൂടാതെ സംവിധായകന് ഡിജോ ജോസ് ആന്റണിക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സിനിമയിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കും ക്വാറന്റീനില്‍ പോകേണ്ടി വരും.ക്വീന്‍ എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനഗണമന.

ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന ചിത്രം 800ല്‍ നിന്ന് വിജയ് സേതുപതി പിന്മാറി. വന്‍ വിവാദമായതോടെയാണ് താരം പിന്‍വാങ്ങിയിരിക്കുന്നത്. ചിത്രം ഉപേക്ഷിക്കില്ലെന്ന് കഴിഞ്ഞ ദിവസം സേതുപതി പറയുകയുണ്ടായിരുന്നു. എന്നാല്‍ മുരളീധരന് തന്നെ ചിത്രത്തില്‍ നിന്ന് പിന്മാറാന് വിജയ് സേതുപതിയോട് ആവശ്യപ്പെട്ടതോടെയാണ് താരം അപ്രതീക്ഷിത പ്രഖ്യാപനം നടത്തുകയുണ്ടായത്. മുത്തയ്യ മുരളീധരന്റെ പത്രക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ് പിന്മാറുന്നതായി താരം അറിയിക്കുകയുണ്ടായത്. വിജയ് സേതുപതിയുടെ പ്രതിച്ഛായയും പ്രശസ്തിയും കരിയറും

ന്യൂയോര്‍ക്ക് : ലോകത്തെ ടെക്നോളജി വിഭാഗത്തിലെ ഗൂഗിളിന്റെ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ യൂട്യൂബിന് പുതിയ രൂപവും ഭാവവും നല്കാന് തീരുമാനമായി. പുതിയ മാറ്റങ്ങള്‍ നിലവില്‍ വരുമ്പോൾ യൂട്യൂബ് ഇ-വ്യാപാര മേഖലയായി മാറും. ഇത് യൂട്യൂബില്‍ ധാരാളം വീഡിയോ പോസ്റ്റ് ചെയ്യുന്നവര്‍ക്കു കൂടുതല്‍ വരുമാനത്തിനും മറ്റുമുള്ള പുതിയ സാധ്യതകളെ തുറന്നു തരുന്നു. കോവിഡ് മഹാമാരി ഈ ലോകം മുഴുവന്‍ വ്യാപിച്ചപ്പോള്‍ അപ്പോള്‍ അതിന്റെ ക്ഷീണം യൂട്യൂബിനും സംഭവിച്ചു. സാധാരണയുള്ള പരസ്യവരുമാനത്തില്‍ വലിയൊരു

തിരുവനന്തപുരം : സംസ്ഥാനത്ത് സിനിമാ തിയറ്ററുകള്‍ ഉടന്‍ തുറക്കില്ല. തിയേറ്ററുകള്‍ തുറക്കുന്നതിനോടു ചലച്ചിത്ര സംഘടനകള്‍ വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണു തീരുമാനം. ഒക്ടോബർ 15 മുതല്‍ നിയന്ത്രണങ്ങളോടെ തീയറ്ററുകൾ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയെങ്കിലും കേരളത്തില്‍ അനുകൂല സാഹചര്യമില്ലെന്നു കേരള ചലച്ചിത്ര വികസന കോര്പ്പറേഷന് (KSFDC) സിനിമാമേഖലയിലെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ വിലയിരുത്തി. നിലവിലെ കോവിഡ് വ്യാപനം കണക്കിലെടുത്താല്‍ ഒരുമാസംകൂടിയെങ്കിലും തിയേറ്ററുകള്‍ അടഞ്ഞുകിടക്കും. തുറന്നാല്‍ത്തന്നെ സിനിമ കാണാന്‍ ആരും എത്തുമെന്നു പ്രതീക്ഷിക്കാനാവില്ലെന്നും

കൊച്ചി : ടൊവിനോ തോമസിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആരോഗ്യ നില തൃപ്തികരമാണെങ്കിലും നാളെ രാവിലെ വരെ ടൊവിനോ തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ തുടരും. തുടര്‍ന്ന് ആന്‍ജിയോഗ്രാം ടെസ്റ്റ് നടത്തുമെന്നും അറിയിച്ചു. കൊച്ചിയിലെ റിനെ മെഡിസിറ്റിയിലാണ് ടൊവിനോയെ പ്രവേശിപ്പിച്ചിരിക്കുന്നത്. കള എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു ടൊവിനോയ്ക്ക് അപകടം ഉണ്ടായത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ടൊവിനോയുടെ വയറിന് പരിക്കേല്‍ക്കുകയായിരുന്നു. പരിക്കേറ്റിട്ടും ടൊവിനോ ചിത്രീകരണം തുടര്‍ന്നു. പിന്നീട്

പാലക്കാട് : സരോജിനി ഫിലിംസിന്റെ ബാനറിൽ ശിവസഞ്ജുവിന്റെ നിർമാണത്തിൽ,സുൽഫി പട്ടാമ്പി സംവിധാനം ചെയ്യുന്ന”ഗിരീശൻ 24×7 ” എന്ന മലയാളം സിനിമയുടെ പൂജയും, ഒരു പ്രണയഗാനത്തിന്റെ ചിത്രീകരണവും പാലക്കാട് നടന്നു. പ്രകൃതി രമണീയമായ ഗ്രാമീണ മേഖലയിലാണ് ഷൂട്ടിങ് നടന്നത്. ഷൂട്ടിങ്ങിന്റെ സ്വിച്ച് ഓൺ കർമ്മം പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് മുരുകദാസ് നിർവഹിച്ചു. പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം കുമാരി, JDS ചിറ്റൂർ മണ്ഡലം സെക്രട്ടറി വിനോദ് ബാബു, പെരുമാട്ടി പതിനഞ്ചാം