Asian Metro News

ഇടമലക്കുടി ട്രൈബൽ എൽ.പി സ്‌കൂൾ യു.പി ആയി ഉയർത്തുമെന്ന് മുഖ്യമന്ത്രി

 Breaking News
  • വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണം: മന്ത്രി വീണാ ജോർജ്              വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. അങ്കണവാടികളും ഡേകെയർ സെന്ററുകളും പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾക്കുള്ള പോഷകാഹാരങ്ങളും മറ്റും നൽകേണ്ടതിനാൽ അങ്കണവാടികൾ പ്രവർത്തിക്കാതിരുന്നാൽ ബുദ്ധിമുട്ടാകും. ചൂട് വർധിച്ചു വരുന്നതിനാൽ കുട്ടികൾക്ക് നിർജലീകരണം ഉണ്ടാകാതെ നോക്കണം....
  • എന്റെ കേരളം 2023 മെഗാ പ്രദര്‍ശനം:സംസ്ഥാനതല ഉദ്ഘാടനംഏപ്രില്‍ 3ന് എറണാകുളത്ത് സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ നേട്ടങ്ങളും ജനോപകാരപ്രദമായ പദ്ധതികളും പ്രചരിപ്പിക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന-വിപണന മേളയുടെ രണ്ടാം പതിപ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് നടക്കും. മറൈന്‍ഡ്രൈവില്‍ ഏപ്രില്‍ മൂന്നിന് വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. യുവതയുടെ...
  • ഗാർഹികപീഡന നിരോധ നിയമം നടപ്പാകുന്നുവെന്ന് ഉറപ്പുവരുത്തുന്ന നിലയിലേക്ക് സമൂഹം മാറണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ ഗാർഹിക അതിക്രമങ്ങളിൽ നിന്ന് വനിതകളെ സംരക്ഷിക്കുന്ന നിയമം കടലാസിൽ ഒതുങ്ങാതെ കൃത്യമായി നടപ്പാക്കുന്നുവെന്ന് ഉറപ്പിക്കുന്ന രീതിയിലേക്ക് പൊതുബോധം മാറണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. വനിതാ സംരക്ഷണ ഓഫീസർമാർക്കും സേവനദാതാക്കൾക്കുമായുള്ള ഏകദിന സെമിനാർ ‘ഗാർഹിക അതിക്രമങ്ങളിൽ നിന്ന് വനിതകളെ...
  • മെഡിക്കൽ കോളേജിൽ ആദ്യമായി ലീനിയർ ഇബസും റേഡിയൽ ഇബസും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലീനിയർ എൻഡോബ്രോങ്കിയൽ അൾട്രാസൗണ്ട് (EBUS), റേഡിയൽ എൻഡോബ്രോങ്കിയൽ അൾട്രാസൗണ്ട് മെഷീനുകൾ സ്ഥാപിക്കാൻ 1,09,92,658 രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ശ്വാസകോശ കാൻസർ വളരെ നേരത്തെ കണ്ടുപിടിക്കാൻ കഴിയുന്ന ഈ നൂതന യന്ത്രങ്ങൾ പൾമണോളജി വിഭാഗത്തിലാണ് സ്ഥാപിക്കുന്നത്....
  • 2.130 കിലോ ഗ്രാം കഞ്ചാവുമായി കഞ്ചാവ് കേസിലെ പ്രതിയും കൂട്ടാളിയും അറസ്റ്റിൽ കൊട്ടാരക്കര: നിരവധി മോഷണ കേസുകളിലും, കഞ്ചാവ് കേസുകളിലും പ്രതിയായിട്ടുള്ളതും, കഞ്ചാവ് കേസിൽ കോടതി ശിക്ഷിച്ചിട്ടുള്ളതുമായ മൈലം പള്ളിക്കൽ പെരുംകുളം കളീലുവിള ജംഗ്ഷനിൽ വിശാഖം വീട്ടിൽ മണിക്കുട്ടൻ എന്ന് വിളിക്കുന്ന ബിജുകുമാർ(49), തലവൂർ കുര സുഭാഷ് ഭവനിൽ കുര സുഭാഷ് എന്ന് വിളിക്കുന്ന...

ഇടമലക്കുടി ട്രൈബൽ എൽ.പി സ്‌കൂൾ യു.പി ആയി ഉയർത്തുമെന്ന് മുഖ്യമന്ത്രി

ഇടമലക്കുടി ട്രൈബൽ എൽ.പി സ്‌കൂൾ യു.പി ആയി ഉയർത്തുമെന്ന് മുഖ്യമന്ത്രി
March 03
10:49 2023

‘സർ എപ്പോഴാ ഞങ്ങടെ കളി കാണാൻ വരിക,’ ഇടമലക്കുടി ട്രൈബൽ എൽ.പി സ്‌കൂളിലെ വിദ്യാർഥിനി സേതുലക്ഷ്മിയുടെ നിഷ്‌കളങ്ക ചോദ്യം കേട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഹൃദ്യമായി ചിരിച്ചു. കേരളത്തിലെ ഏക ആദിവാസി ഗോത്ര പഞ്ചായത്തായ ഇടുക്കി, ഇടമലക്കുടിയിലെ ട്രൈബൽ എൽ.പി സ്‌കൂളിലെ കുട്ടികൾ മുഖ്യമന്ത്രിയെ നിയമസഭാ ഹാളിൽ സന്ദർശിക്കാനെത്തിയതായിരുന്നു വ്യാഴാഴ്ച.  ‘ഞങ്ങൾക്ക് കളിക്കാൻ മൈതാനം വേണം’ എന്നതായിരുന്നു നാലാം ക്ലാസുകാരൻ ബാലമുരുഗന്റെ ആവശ്യം. മുഖ്യമന്ത്രിയുടെ കടമകൾ എന്തെല്ലാമാണെന്നായിരുന്നു പ്രവീണിന് അറിയേണ്ടിയിരുന്നത്.

        മുതുവാൻ വിഭാഗത്തിൽപ്പെട്ട ഇടമലക്കുടി സ്‌കൂളിലെ കുട്ടികളുടെ മലയാള ഭാഷാശേഷിയും പഠന മികവുകളും പൊതുസമൂഹത്തെ അറിയിക്കുന്നതിനും സമഗ്ര ശിക്ഷാ കേരളം നടപ്പാക്കിയ ‘പഠിപ്പുറസി’ പദ്ധതിയുടെ വിജയപ്രഖ്യാപനവും ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിച്ചു.

        കുട്ടികളുടെ ആവശ്യമായ മൈതാനത്തിന് പകരം അതിലും വലിയ ഉറപ്പാണ് മുഖ്യമന്ത്രി നൽകിയത്; ഇടമലക്കുടിയിലെ ഏക സ്‌കൂളായ ട്രൈബൽ എൽ.പി, യു.പി ആയി ഉയർത്തുമെന്ന്. നിറഞ്ഞ കരഘോഷത്തോടെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പ്രഖ്യാപനത്തെ വരവേറ്റു.

        ‘ഇടമലക്കുടിയിൽ നിങ്ങൾക്ക് കളിക്കാൻ സ്ഥലം ഇല്ലാതെ വരുന്ന അവസ്ഥ സാധാരണ നിലയ്ക്ക് ഇല്ല. ഈ പ്രായത്തിലുള്ള കുട്ടികൾ എവിടെ കളിക്കുന്നോ അതാണ് കളിസ്ഥലം. കേരളത്തിൽ ഒരു എൽ.പി സ്‌കൂളിനും സ്വന്തം മൈതാനമില്ല എന്ന കാര്യം കൂടി ഓർക്കണം. നിങ്ങൾക്ക് ഏറ്റവും ആവശ്യം അതിലും പ്രധാനപ്പെട്ട ഒന്നാണ്. എൽ.പി കഴിഞ്ഞാൽ അവിടെ പഠിക്കാൻ സൗകര്യമില്ല. ഇത് പരിഹരിക്കാൻ നിങ്ങളുടെ സ്‌കൂൾ യു.പി ആയി ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും, ‘ മുഖ്യമന്ത്രി ഉറപ്പ് നൽകി. ഇക്കാര്യം പരിശോധിച്ച് വേണ്ടത് ഉടൻ ചെയ്യാമെന്ന് പരിപാടിയിൽ അധ്യക്ഷ വഹിച്ച പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും പ്രതികരിച്ചു.

        ഇടമലക്കുടി ഭൂമിശാസ്ത്രപരമായി തികച്ചും ഒറ്റപ്പെട്ട പ്രദേശമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 2016 ൽ സർക്കാർ അധികാരത്തിൽ വന്നശേഷം അവിടെ നിരവധി പ്രവൃത്തികൾ നടത്തിവരികയാണ്. ഇടമലക്കുടിയിലേക്കുള്ള റോഡിന് ഫലപ്രദമായ മാർഗ്ഗങ്ങൾ സ്വീകരിച്ച് വരികയാണ്, ‘ മുഖ്യമന്ത്രി പറഞ്ഞു.

        കുട്ടികളുടെ കളി സ്ഥലം പരിമിതമാണെങ്കിൽ വേറെ സ്ഥലത്ത് സൗകര്യം ഉണ്ടാക്കി കൊടുക്കാൻ അധ്യാപകർ ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. മുതുവാൻ വിഭാഗത്തിലെ 30 കുട്ടികളും 14 രക്ഷിതാക്കളുമാണ് മുഖ്യമന്ത്രിയെ കണ്ടത്. ഓരോ കുട്ടിയേയും റോസാപ്പൂ നൽകി സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രശാന്ത് എന്ന വിദ്യാർഥിയോട് മലയാള പാഠഭാഗം വായിക്കാനും ആവശ്യപ്പെട്ടു. ‘ഉച്ചത്തിൽ വായിക്ക്… കേൾക്കട്ടെ…’ മുഖ്യമന്ത്രി പ്രോത്സാഹിപ്പിച്ചു. മികച്ച രീതിയിൽ വായിച്ച പ്രശാന്തിനെ കരം ഗ്രഹിച്ച് അഭിനന്ദിക്കാനും പിണറായി വിജയൻ മറന്നില്ല. അധ്യാപകർക്കുള്ള പ്രശംസാപത്രവും കുട്ടികൾക്കുള്ള സമ്മാനവും മധുരവും മുഖ്യമന്ത്രി കൈമാറി.

        ലിപിയില്ലാത്ത, മുതുവാൻ ഭാഷ മാത്രം അറിയുന്ന ഗോത്ര വിദ്യാർഥികളെ മലയാളം പഠിപ്പിക്കുന്ന സമഗ്ര ശിക്ഷാ കേരളയുടെ പ്രത്യേക പദ്ധതിയാണ്  ‘പഠിപ്പുറസി’. മുതുവാൻ ഭാഷയിൽ തന്നെ ആദ്യ പാഠങ്ങൾ തയ്യാറാക്കുകയും തുടർ പാഠങ്ങളിലൂടെ പരിശീലിപ്പിച്ച്  കുട്ടികളെ മലയാള ഭാഷ പ്രാവീണ്യമുള്ളവരാക്കി മാറ്റുന്നു. മുതുവാൻ ഭാഷയിൽ ഉരസി എന്ന വാക്കിന് രുചി എന്നാണ് അർഥം.

        ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്,  പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു, സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ ഡോ. സുപ്രിയാ എ.ആർ,  തുടങ്ങിയവർ സംസാരിച്ചു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment