മഹാരാഷ്ട്ര : കോവിഡ് പ്രോട്ടോക്കോള്‍ മുതലെടുത്ത് മഹാരാഷ്ട്രയിലെ ജ്വല്ലറിയില്‍ മോഷണം. പിപിഇ കിറ്റ് ധരിച്ച് എത്തിയ സംഘം കവര്‍ന്നത് 780 ഗ്രാം സ്വര്‍ണ്ണം. രണ്ട് ദിവസം മുൻപാണ് കവര്‍ച്ച നടന്നത്. ഇതിന്റെ സിസിടിവി ഫൂട്ടേജ് പരിശോധിച്ചപ്പോഴാണ് കവര്‍ച്ചാ സംഘം പിപിഇ കിറ്റ് ധരിച്ചാണ് മോഷണത്തിന് എത്തിയതെന്ന് മനസ്സിലായത്.
പ്ലാസ്റ്റിക് ഓവര്‍ കോട്ടുകളും, തൊപ്പിയും, മാസ്കും, കയ്യുറകളും അടക്കമുള്ള സമ്പൂർണ്ണ പിപിഇ കിറ്റ് ധരിച്ച്, കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുവെന്നാണ് കള്ളന്മാര് ജ്വല്ലറിയുടെ ചുവര് തുരന്നത്. ചുവരിലെ ദ്വാരത്തിലൂടെ അകത്തുകടന്ന കള്ളന്മാര് ഗ്ലാസ് ഷെല്ഫുകളില് പ്രദര്‍ശിപ്പിച്ചിരുന്ന സ്വര്‍ണ്ണം വാരി ബാഗിലിട്ട് വന്നവഴി തിരിച്ചു പോവുകയായിരുന്നു.ഏകദേശം 36 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണമാണ് മോഷണം പോയിട്ടുള്ളത് എന്ന് കടയുടമ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജ്വല്ലറി ഷോപ്പിന്റെ ചുമർ ഇടിച്ചാണ് സംഘം അകത്തു കടന്നതെന്ന് കടയുടമ പറയുന്നു.
മോഷണത്തെ തുടര്‍ന്ന് ജ്വല്ലറി ഉടമ ഫാല്‍ട്ടണ്‍ പൊലീസ് സ്റ്റേഷനില്‍ കടയുടമ ഒരു പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ടു ദിവസവും മുൻപ് നടന്ന ഈ മോഷണത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.