Asian Metro News

കോവിഡ് 19: ലോക്ക് ഡൗണില്‍ അന്യസംസ്ഥാനത്ത് കുടുങ്ങിക്കിടന്നവര്‍ ആര്യങ്കാവില്‍ എത്തിത്തുടങ്ങി

 Breaking News
  • ഡോ ഷഹനയുടെ ആത്മഹത്യ; രണ്ടാം പ്രതിയെ കണ്ടെത്താനാകാതെ പൊലീസ് തിരുവനന്തപുരം: സ്ത്രീധനത്തിന്‍റെ പേരിൽ വിവാഹം മുടങ്ങിയതിനെ തുടർന്നുണ്ടായ മനോവിഷമത്തിൽ മെഡിക്കൽ കോളേജിലെ പി ജി വിദ്യാർത്ഥി ഡോ. ഷഹന ആത്മഹത്യ ചെയ്‌ത സംഭവത്തിൽ കേസിലെ രണ്ടാം പ്രതിയും ഡോ. റുവൈസിന്‍റെ പിതാവുമായ അബ്ദുൽ റഷീദ് ഒളിവിൽ തന്നെ. കരുനാഗപ്പള്ളി സ്വദേശിയായ അബ്ദുൽ റഷീദ്...
  • നവകേരള ബസിന് നേരെ കറുത്ത ഷൂ എറിഞ്ഞ് കെഎസ്‌യു പ്രതിഷേധം നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ് കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധം. പെരുമ്പാവൂരിൽ പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. കറുത്ത ഷൂ ആണ് കെഎസ്‌യു പ്രവർത്തകർ എറിഞ്ഞത്. ആദ്യം പെരുമ്പാവൂരിൽ കരിങ്കൊടി പ്രതിഷേധമായിരുന്നു. പെരുമ്പാവൂരിൽ നിന്നും കോതമംഗലത്തേക്ക് പ്രവേശിക്കുന്നതിനിടെയാണ് പ്രതിഷേധം...
  • 33 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 12 ന് സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിൽ ഡിസംബർ 12 നു ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ   എ ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ 7 മുതൽ വൈകുന്നേരം 6  വരെയാണ്. സമ്മതിദായകർക്ക് വോട്ടു ചെയ്യുന്നതിന് തിരിച്ചറിയൽ രേഖകളായി...
  • രാജേന്ദ്രന്റെ വിയോഗത്തെത്തുടർന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തു തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ വിയോഗത്തെത്തുടർന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായി ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തു. ഏകകണ്ഠമായാണ് ബിനോയിയെ സെക്രട്ടറിയായി സംസ്ഥാന എക്സിക്യൂട്ടീവ് തെരഞ്ഞെടുത്തതെന്ന് ഡി. രാജ അറിയിച്ചു. 28 ന് സംസ്ഥാന കൗൺസിൽ ചേരുമെന്നും എക്സിക്യൂട്ടീവ് തീരുമാനത്തിന് അവിടെ...
  • ശബരിമല ദർശന സമയം ഉച്ചയ്ക്ക് ശേഷം ഒരു മണിക്കൂർ കൂടി നീട്ടി ശബരിമല ദർശന സമയം ഉച്ചയ്ക്ക് ശേഷം ഒരു മണിക്കൂർ കൂടി നീട്ടി. പുലർച്ചെ 3 മണിക്ക് തുറക്കുന്ന ക്ഷേത്ര നട ഉച്ചക്ക് 1 മണിക്ക് അടയ്ക്കും. വൈകുന്നേരം 3 മണിക്ക് തുറക്കുന്ന നട ഹരിവരാസനം പാടി രാത്രി 11 മണിക്ക് അടയ്ക്കും. ദേവസ്വം ബോർഡ് തീരുമാനം അയ്യപ്പ ഭക്തരുടെ അഭ്യർത്ഥനയെ മാനിച്ചെന്ന് തിരുവിതാംകൂർ...

കോവിഡ് 19: ലോക്ക് ഡൗണില്‍ അന്യസംസ്ഥാനത്ത് കുടുങ്ങിക്കിടന്നവര്‍ ആര്യങ്കാവില്‍ എത്തിത്തുടങ്ങി

കോവിഡ് 19: ലോക്ക് ഡൗണില്‍ അന്യസംസ്ഥാനത്ത് കുടുങ്ങിക്കിടന്നവര്‍ ആര്യങ്കാവില്‍ എത്തിത്തുടങ്ങി
May 05
16:26 2020

കൊട്ടാരക്കര: ലോക്ക് ഡൗണില്‍ അന്യസംസ്ഥാനത്ത് കുടുങ്ങിപ്പോയവരെ നാട്ടില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവിധാന പ്രകാരം കൊല്ലം ജില്ലയുടെ അതിര്‍ത്തിയില്‍ ആളുകള്‍ എത്തിത്തുടങ്ങി. അതിര്‍ത്തി കടന്ന് വരുന്ന വാഹനങ്ങള്‍ക്ക് അനുവദിച്ചിട്ടുളള പാസുകള്‍ പരിശോധിച്ച് പാസ് പ്രകാരം യാത്രാനുമതിയുളള മുഴുവന്‍ പേരെയും വാഹനത്തെയും കോവിഡ് കെയര്‍ മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യും . പ്രാഥമിക ആരോഗ്യ പരിശോധനയ്ക്ക് ശേഷം വിശദ പരിശോധനകള്‍ക്കായി ആര്യങ്കാവ് സെന്‍റ് മേരീസ് സ്ക്കൂളിലേക്ക് അയക്കും.
അതിര്‍ത്തി കടന്ന് വരുന്ന വാഹനങ്ങള്‍ ഫയര്‍ഫോഴ്സ് അണുവിമുക്തമാക്കും. യാത്രക്കാരെ സാനിട്ടൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കി വ്യക്തി ശുചിത്വം ഉറപ്പ് വരുത്തും. ഇത്തരത്തില്‍ ശുദ്ധീകരിച്ച ശേഷം ആരോഗ്യ പരിശോധന നടത്തും. ആരോഗ്യ പരിശോധനയില്‍ പനിയോ മറ്റ് രോഗ ലക്ഷണമോ പ്രകടമാക്കുന്നവരെ സര്‍ക്കാര്‍ വക ക്വോറന്‍റെയ്ന്‍ കേന്ദ്രത്തിലേക്ക് വിടും അതിര്‍ത്തി കടന്ന് വരുന്ന വാഹനവും യാത്രക്കാരും ആരോഗ്യ പരിശോധന പൂര്‍ത്തിയാക്കുന്നതുവരെ പൂര്‍ണ്ണമായും പോലീസ് നിരീക്ഷണത്തിലായിരിക്കും. ചെക്ക് പോസ്റ്റും സ്ക്കൂളും തമ്മില്‍ ആശയവിനിമയം സുഗമമാക്കാന്‍ ആര്യങ്കാവില്‍ പോലീസ് വയര്‍ലെസ് സംവിധാനം ഉപയോഗിക്കും.
കോവിഡ്-19 ലോക്ക് ഡൗണില്‍പ്പെട്ട് അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ സ്ത്രീകളും കുട്ടികളുമടക്കം 151 പേര്‍ അതിര്‍ത്തി കടന്ന് ആര്യങ്കാവിലെത്തി ആരോഗ്യ പരിശോധനയ്ക്ക് വിധേയമായി. വരും ദിവസങ്ങളില്‍ അതിര്‍ത്തി കടന്ന് വരുന്നവര്‍ക്ക് വേണ്ടി സുരക്ഷാ സംവിധാനങ്ങളും ആരോഗ്യ പരിശോധനകളും നടത്തും. വ്യക്തമായ പാസോ രേഖകളോ ഇല്ലാതെ അതിര്‍ത്തിയിലെത്തുന്ന ആളുകളെ ഉടന്‍ തന്നെ തിരിച്ചയക്കുന്നതുമാണ്.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുളള നിയന്ത്രരണങ്ങളില്‍ ലഭിച്ചിട്ടുളള ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയും അനാവശ്യമായി പൊതുനിരത്തിലിറങ്ങി രോഗവ്യാപനത്തിനിടയാകും വിധം പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിച്ചു വരുന്നു. കൊല്ലം റൂറല്‍ ജില്ലയില്‍ കോവിഡ് നിയമലംഘനങ്ങള്‍ക്ക് ചൊവ്വാഴ്ച 200 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, 201 പേരെ അറസ്റ്റ് ചെയ്ത് 193 വാഹനങ്ങള്‍ പിടിച്ചെടുത്തതായും ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍. ഐ.പി.എസ് അറിയിച്ചു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment