കോട്ടയം : ന്യൂനപക്ഷ ഉന്നമനത്തിനും കർഷകരുടെ നന്മയ്ക്കും വേണ്ടി ആരംഭം കുറിച്ച കേരളാ കോൺഗ്രസ്സ് എന്ന പാർട്ടി സമൂഹ നന്മക്കും കാർഷിക താല്പര്യവും മറന്ന് വ്യക്തി താൽപര്യങ്ങൾക്കു വേണ്ടിയും സ്ഥാനമാനങ്ങൾക്ക് വേണ്ടിയും പരസ്പരം പോരാടിയും വ്യക്തിഹത്യകൾ നടത്തിയും, മക്കൾ രാഷ്ട്രിയും കളിച്ചും ചിന്നിചിതറുന്ന കാഴ്ചയാണ് സാംസ്കാരിക കേരളവും പ്രത്യേകാൽ അക്ഷര നഗരിയായ കോട്ടയവും കണ്ടുകൊണ്ടിരിക്കുന്നത് . സാമൂഹിക നന്മക്കു വേണ്ടി നിലകൊള്ളേണ്ടവർ രാഷ്ട്രീയത്തെ കച്ചവട വൽക്കകരിച്ചുകൊണ്ടു സ്വന്തതാൽപര്യങ്ങൾക്കായി എന്തും ചെയ്യുവാൻ മടി കാണിക്കാത്ത ഒരു കാലത്തിലാണ് നാം എത്തിപ്പെട്ടിരിക്കുന്നത്.
ഈ കാലഘട്ടത്തിലാണ് ഇന്ത്യൻ ക്രിസ്ത്യൻ സെക്കുലർ പാർട്ടി (I . C . S . P ) എന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രസക്തി മനസ്സിലാക്കേണ്ടത്. ന്യൂനപക്ഷ അവകാശങ്ങൾ നേടിയെടുക്കേണ്ടതിനും കർഷകരുടെ പ്രശ്നങ്ങളിൽ ശക്തമായ ഇടപെടൽ നടത്തുന്നതിനും കച്ചവട രാഷ്ട്രീയത്തെ എതിർത്തുകൊണ്ട് പൊതു ജനനന്മക്കായി സാമൂഹിക താല്പര്യങ്ങൾക്ക് ഊന്നൽ നൽകി പ്രവർത്തിക്കുന്നതിനുമാണ് ഇന്ത്യൻ ഇലക്ഷൻ കമ്മീഷന്റെ അംഗീകാരമുള്ള I . C . S . P കേരളത്തിൽ രൂപം കൊണ്ടിരിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് ശ്രീ. വി. വി. അഗസ്റ്റിന്റെയും മറ്റു സംസ്ഥാന നേതാക്കളുടെയും നേതൃത്വത്തിൽ കേരളത്തിലെ 14 ജില്ലകളിലും പ്രവർത്തനം വ്യാപിപ്പിച്ചു കൊണ്ട് ശക്തമായ മുന്നേറ്റം വരും നാളുകളിൽ ഉണ്ടാകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ് പുതുപ്പള്ളി പത്ര കുറിപ്പിൽ അറിയിച്ചു.
