കോട്ടത്തറ : പുസ്തക സമ്പാദ്യത്തിൽ സാഹിത്യ രാഷ്ട്രീയ രംഗത്ത് വീരേന്ദ്രകുമാറിന് പകരക്കാരൻ്റെ സാധ്യത കുറവായിരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ പി.ഇസ്മായിൽ അഭിപ്രായപ്പെട്ടു.വണ്ടിയാമ്പറ്റ യുവ ശബ്ദം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്മൃതി സദസ്സിൽ വീരേന്ദ്രകുമാർ അനുസ്മരണ പ്രഭാഷണംനടത്തുകയായിരുന്നു.
ആഡംബരത്തിൽ പണിത വിശ്രമമുറികളും പൂജാമുറികളും തീൻ മുറികളുമുള്ള വീടുകൾ എമ്പാടും കാണാൻ പറ്റും. ആയിരക്കണക്കിന് ഗ്രന്ഥങ്ങളുടെ അപൂർവ ശേഖരങ്ങളുള്ള പുസ്തക വീടിൻ്റെ ഉടമയായിരുന്നു വീരൻ. മാറാപ്പുകൾ നീക്കുന്നതിനും റിപ്പയറിങ്ങ് വർക്കുകൾക്കും വേണ്ടിയാണ് സാധാരണ ഗതിയിൽ വീടുകളിൽ കോണികൾ ഉപയോഗിക്കാറുള്ളത്. വീട്ടിലെ ലൈബ്രറിയിൽ ഉപയോ
ഗിച്ചിരുന്ന ചലിക്കുന്ന കോണിയുടെ സഹായത്താലാണ് വിമാന
താവളങ്ങളോ റെയിൽവേ സംവിധാനങളോ സർവകലാശാലയോ ഇല്ലാത്ത നാട്ടിൽ നിന്ന് ലോകത്തോളം വീരൻ വളർന്നത്. വിദേശങ്ങളിൽ നിന്ന് യാത്രകഴിഞ്ഞ്മടങ്ങി വരുമ്പോൾ ആടയാഭര
ണങ്ങളും ഉടയാടകളും വില പിടിപ്പുള്ള പാദരക്ഷകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും സ്വന്തമാക്കാനാണ് പലരും താൽപര്യം കാട്ടാറുള്ളത്. ഓരോ യാത്രക്ക് ശേഷവും സന്ദർശനം നടത്തിയ നാടുകളുടെ ചരിത്രം ഒപ്പിയെടുത്ത് വായനക്കാരന് ഇഷ്ട വിഭവങ്ങൾ സമ്മാനിക്കാനാണ് വീരേന്ദ്രകുമാർ ഇഷ്ടപ്പെട്ടത്. സഞ്ചാര സാഹിത്യ വിഭാഗത്തിൽ ആദ്യമായി കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് അർഹമായ ഹൈമത ഭൂവിൽ എന്ന പുസ്തകത്തിൻ്റെ എഴുത്തിനായി 400 ഓളം പുസ്തകങ്ങളുടെ പരിശോധനയാണ് അദ്ധേഹംനടത്തിയത്.
തൻ്റെ ഭാര്യയിൽ പുത്ര വിയോഗത്താൽ നീറുന്ന അമ്മ മനസ്സിനെ കണ്ടതിന് ശേഷമാണ് യഥാർത്ഥ മനുഷ്യനായി മാറിയതെന്ന വീരേന്ദ്ര
കുമാറിൻ്റെ വരികൾ കത്തിക്ക് മൂർച്ച കൂട്ടുന്ന രാഷ്ട്രീയക്കാർ വായിച്ചാൽ കൊലപാതകങ്ങൾക്ക്അറുതിയുണ്ടാവും. കുടിവെള്ളത്തിൻ്റെ പേരിൽ ജലയുദ്ധങ്ങളുണ്ടാവുമെന്ന് വർഷങ്ങൾക്ക് മുൻപേ മുന്നറിയിപ്പ് നൽകിയ പരിസ്ഥിതി ശാസത്രജ്ഞൻകൂടിയാണദ്ധേഹമെന്നും പ്രസ്താവിച്ചു. ഗ്രന്ഥശാല പ്രസിഡണ്ട് കെ.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു.ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതി അംഗം എം.ബാലഗോപാലൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അയ്യപ്പൻ. വാർഡ് മെമ്പർ ബിനുകുമാർ സംസാരിച്ചു.സെക്രട്ടറി പ്രമോദ് കെ.കെ.സ്വാഗതവും ട്രഷറർ ജോസ് മേട്ടേൽ നന്ദിയും പറഞ്ഞു.
