കൊട്ടാരക്കര. അവിശ്വാസികളായ ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾ വിട്ടു പുറത്ത് പോകണമെന്ന് ഹിന്ദു ഐക്യ വേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി ആവശ്യപെട്ടു. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ കൃത്രിമ കരി പ്രസാദം നൽകി ഭക്തരെ വഞ്ചിക്കുന്ന നിലപാടിനും ദേവസ്വം ജീവനക്കാരുടെ കൊള്ളയ്ക്കുനെതിരെ കൊട്ടാരക്കരയിൽ നടന്ന ഹിന്ദു വിശ്വാസ സംരക്ഷണ നാമ ജപ ഘോഷയാത്രയുടെ സമാപന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദേവസ്വം ബോർഡ് നഷ്ടത്തിൽ എന്ന് പറയുന്ന 1200 ൽ ലധികം ക്ഷേത്രങ്ങൾ മുൻപ് ഭരിച്ചിരുന്ന പ്രദേശവാസികളായ ഭക്തൻമാരെ തിരിച്ചെല്പിച്ചാൽ ഇവയൊക്കെ ലാഭത്തിലാകും.
ദേവസ്വം ബോർഡിൽ വിശ്വാസമില്ലത്ത് കൊണ്ടാണ് ക്ഷേത്രങ്ങളിൽ ആരും കാണിക്ക ഇടാൻ പോലും മടിക്കുന്നത്. കൊട്ടാരക്കര ഗണപതിയേക്കാൾ വലിയ പാർട്ടി വാച്ചർമാരാണ് ക്ഷേത്രത്തിലെ സർവത്ര കൊള്ളയ്ക്കും പിന്നിൽ. പഴയ കാലത്ത് ധാരാളം സംഘടനകൾ ശബരിമലയിൽ സേവന പ്രവർത്തനങ്ങളുമായി മുന്നിൽ ഉണ്ടായിരുന്നു. ഇന്ന് ദേവസ്വം ബോർഡ് ഇവയൊക്കെ നിർത്തലാക്കി. മുൻപ് അവിശ്വാസികളായ സിപിഎം കാർ ക്ഷേത്രങ്ങളിൽ കടന്നുകയറി വാച്ചർ വേഷത്തിൽ കൊള്ള നടത്തുകയാണ്. പിണറായിയെ കേണൽ മൻഡ്രോ യുടെ പ്രേതം കൂടിയിരിക്കുകയാണ് അതാണ് പമ്പയിൽ ആഗോള സംഗമത്തിൽ കണ്ടതെന്നും വരും ദിവസങ്ങളിൽ വലിയ പ്രക്ഷോഭങ്ങൾ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സംഘ ചാലക് ആർ ദിവാകരൻ അധ്യക്ഷതയും ഖണ്ഡ് സഹ കാര്യവാക് അഭിലാഷ് സ്വാഗതവും നിർവഹിച്ചു.
ഖണ്ഡ് കാര്യവാഹക് അരുൺ, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ഞപാറ സുരേഷ്, ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദ്, മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര, കൗൺസിലർ അരുൺ കാടാംകുളം,ഹിന്ദു ഐക്യവേദി നേതാക്കളായ ശിവപ്രസാദ് എന്നിവർ സംസാരിച്ചു. കൊട്ടാരക്കര കുലശേഖരനെല്ലൂർ ക്ഷേത്രത്തിൽ നിന്നും ആരഭിച്ച ഹിന്ദു വിശ്വാസ സംരക്ഷണ നാമ ജപ ഘോഷയാത്ര ഗണപതി ക്ഷേത്രത്തിനു മുന്നിൽ സമാപിച്ചു.

