കൊട്ടാരക്കര: സിപിഎം ഭരണത്തിൽ ശബരിമലയിലെ സ്വർണ്ണം ചെമ്പായി മാറുന്ന സംഭവങ്ങളാണ് കേരള ജനത കണ്ടു കൊണ്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ് പറഞ്ഞു. കൊട്ടാരക്കരയിൽ ബിജെപി ഈസ്റ്റ് ജില്ലയുടെ സമ്പൂർണ്ണ ജില്ലാ കമ്മിറ്റി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറച്ചു ദിവസങ്ങളായി ശബരിമലയിലെ ക്രമകേടുകൾ സംബന്ധിച്ച് മാധ്യമങ്ങളിലൂടെ വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ കണ്ട് കേരള ജനത ഞെട്ടിയിരിക്കുകയാണ്. അയ്യപ്പനെ കാണാനും വിരി വയ്ക്കാനും എത്തിയ അയ്യപ്പ ഭക്തർക്കെതിരെ ജല പീരങ്കി ഉപയോഗിച്ചും ക്രൂരമായി മർദിച്ചുതും കേരള ജനത മറന്നിട്ടില്ല. അത് മറക്കാനായിട്ടാണ് പമ്പയിൽ ആഗോള അയ്യപ്പ സംഗമം എന്ന നാടകം സർക്കാർ നടത്തിയത്.
എന്നാൽ യഥാർഥ ഭക്തന്മാരുടെ യോഗമായി പന്തളത്ത് നടന്ന ശബരിമല സംരക്ഷണ സംഗമം മാറിയതിന്റെ ഉദാഹരണമാണ് എത്തിയ ഭക്ത ജന സഞ്ചയം. ജനക്ഷേമം മുൻ നിർത്തിമാത്രം മുന്നോട്ട് പോകുന്ന സർക്കാരാണ് നരേന്ദ്രമോദി സർക്കാർ. ഇന്ന് ലോക ജന ശ്രദ്ധ പിടിച്ചു പറ്റിയ ഡിജിറ്റൽ എക്കണോമി ഭാരതത്തിൽ 50% ലധികമാകുമ്പോൾ ഓർക്കേണ്ട കാര്യം തുടക്കത്തിൽ ഇതിനെ എതിർത്തവരാണ് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും എന്നത്. എൽ ഡി എഫ് – യൂ ഡി എഫ് ഭരണത്തിൽ കേരളം താറുമാറായി. വിദ്യാഭ്യാസം, ആരോഗ്യമാർ ഉൾപ്പടെ എല്ലാ മേഖലയും താറുമാറായി. പിണറായിയുടെ 10 വർഷത്തെ ഭരണം കൊണ്ട് മയക്ക് മരുന്ന് മാഫിയകൾക്ക് മാത്രമാണ് ഗുണം ഉണ്ടായത്. ബിജെപി സംസ്ഥാന പ്രസിഡന്റ് മുന്നോട്ട് വയ്ക്കുന്ന വികസിത കേരളം ജനാധിപത്യത്തിന്റെ പദ്ധപ്രയോഗമാണ്. കേരളത്തിൽ വരാൻ പോകുന്നത് വലിയ രാഷ്ട്രീയ മാറ്റമാണ് പിണറായിക്ക് ചെയ്യാൻ കഴിയാത്തത് തിരുവനന്ത പുരം മാരാർജി ഭവനിൽ ബിജെപി സംസ്ഥാന പ്രസിഡന്റിന് ചെയ്യാൻ സാധിക്കുമെന്ന കാലമാണ് വരാൻ പോകുന്നതെന്ന് എസ് സുരേഷ് പറഞ്ഞു.
ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് അധ്യക്ഷയായ യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറിമാരായ എ ആർ അരുൺ സ്വാഗതവും, ആലഞ്ചേരി ജയചന്ദ്രൻ സംഘടന റിപ്പോർട്ടും അഡ്വ വയയ്ക്കൽ സോമൻ പ്രമേയവും അവതരിപ്പിച്ചു. ജില്ലാ പ്രഭാരി റ്റി ആർ അജിത്കുമാർ മേഖല സംഘടന സെക്രട്ടറി കൂ വൈ സുരേഷ്,. , മേഖല സെക്രട്ടറി വടമൺ ബിജു, ജി ഗോപിനാഥ്, വയയ്ക്കൽ മധു, ആയൂർ മുരളി, വിളക്കുടി ചന്ദ്രൻ, അജിമോൻ, സുഭാഷ് പട്ടാഴി, എം ആർ സുരേഷ്,ജില്ലാ വൈസ് പ്രസിഡന്റ് പുത്തയം ബിജു എന്നിവർ സംസാരിച്ചു.

