തിരുവനന്തപുരം: മകനൊപ്പം ട്രെയിനിന് മുന്നിൽ ചാടിയ യുവതി മരിച്ചു. പാറശാല കൊറ്റാമം മഞ്ചാടി മറുത്തലയ്ക്കൽവിള വീട്ടിൽ ജർമി (34) ആണ് മരിച്ചത്. സാരമായി പരിക്കേറ്റ മകൻ ആദിഷിനെ (അഞ്ച് ) നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 6.45ന് കൊറ്റാമം വൃദ്ധസദനത്തിന് സമീപമാണ് സംഭവം.പാളത്തിന് സമീപം മകനൊപ്പം നടന്നെത്തിയ ജർമി ട്രെയിൻ വന്നപ്പോൾ മുന്നിൽ ചാടുകയായിരുന്നു. സ്റ്റോപ്പ് കഴിഞ്ഞ് മുന്നോട്ടെടുത്ത ട്രെയിനായതിനാൽ വേഗം കുറവായിരുന്നു. ഇരുവരെയും ട്രെയിൻ ഇടിച്ച് വീഴ്ത്തി. പാളത്തിലേക്ക് വീണ ജർമിയുടെ തലയ്ക്കേറ്റ പരിക്കാണ് മരണകാരണം. ഒരാഴ്ച മുമ്പ് ഭർത്താവിൽ നിന്ന് ഇവർ വിവാഹ മോചനം നേടിയിരുന്നു.
