Asian Metro News

വീടുകളിൽ ആക്രമണം നടത്തിയ സംഘത്തിലെ രണ്ട് പേർ പുനലൂർ പോലീസിന്റെ പിടിയിൽ

 Breaking News
  • നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ സംസ്കാരം നാളെ നടക്കും കൊച്ചി: നടനും  ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ സംസ്കാരം നാളെ നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സംസ്കാരം. ഇന്ന് രാവിലെ കൊച്ചിയിലും തുടർന്ന് ഇരിങ്ങാലക്കുടയിലും മൃതദേഹം പൊതുദർശനത്തിന് വെക്കും.  മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ...
  • ആർദ്രകേരളം പുരസ്‌കാരം 2021-22 പ്രഖ്യാപിച്ചു ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്രകേരളം പുരസ്‌കാരം 2021-22 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായുള്ള ആർദ്രം മിഷന്റെ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെയ്ക്കുന്ന തദ്ദേശസ്വയംഭരണ...
  • ക്ഷീരോത്പാദനമേഖല സ്വയം പര്യാപ്തതയിലേക്ക് : മന്ത്രി ജെ ചിഞ്ചുറാണി ക്ഷീരോത്പാദനത്തില്‍ കേരളം ഉടന്‍ സ്വയംപര്യാപ്തത കൈവരിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീരകര്‍ഷകരുടെ വീട്ടുപടിക്കല്‍ സേവനങ്ങള്‍ എത്തിക്കുന്ന പദ്ധതികളുമായാണ് സര്‍ക്കാരിനൊപ്പം മില്‍മയും മുന്നോട്ടു പോകുന്നത്. മില്‍മ ഉത്പ്പന്നങ്ങളുടെ വിപണന ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൊല്ലം കെ എസ് ആര്‍ ടി സി ഡിപ്പോയില്‍...
  • ഭിന്നശേഷി സൗഹൃദ ഇടങ്ങള്‍ കേരളത്തിന്റെ പൊതുബോധത്തിന്റെ മികവ് : മന്ത്രി ശാരീരിക പരിമിതികള്‍ ഒന്നിനും തടസ്സമല്ലെന്നും എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് സമൂഹത്തിന്റെ മുഖമായി മാറിയവര്‍ നമുക്ക് പ്രചോദനമാണെന്നും മന്ത്രി  കെ എന്‍ ബാലഗോപാല്‍. ഇ സി ജി സി ലിമിറ്റഡിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ ഭാഗമായി അലിംകോ, നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍...
  • സംസ്ഥാനത്തുടനീളം അത്യാധുനിക സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കും : മന്ത്രി വില നിയന്ത്രണ നടപടികളുടെ ഭാഗമായി സംസ്ഥാനത്തുടനീളം അത്യാധുനിക സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. പുത്തൂര്‍ സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പൊതുവിപണിയിലെ നിര്‍ണായക ഇടപെടലാണ് സപ്ലൈക്കോയുടെത്. സപ്ലൈകോ ഉത്പ്പന്നങ്ങള്‍ക്ക് പുറമെ...

വീടുകളിൽ ആക്രമണം നടത്തിയ സംഘത്തിലെ രണ്ട് പേർ പുനലൂർ പോലീസിന്റെ പിടിയിൽ

വീടുകളിൽ ആക്രമണം നടത്തിയ സംഘത്തിലെ രണ്ട് പേർ പുനലൂർ പോലീസിന്റെ പിടിയിൽ
November 18
09:19 2022

പുനലൂർ: മാരകയുധങ്ങളുമായി നിരവധി വീടുകളിൽ കയറി അക്രമം നടത്തുകയും വീട്ടിലുള്ളവരെ ആക്രമിക്കുകയും ചെയ്ത സംഘത്തിലെ രണ്ടുപേരെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു. 13 ന് രാത്രിയിൽ ആയിരുന്നു സംഭവം. പുനലൂർ മുസവാരിക്കൂന്ന് കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രിമിനൽ സംഘം മുസാവാരിക്കൂന്ന്, തെങ്ങുംതറ, മന്ത്രംമുക്ക് തുടങ്ങിയ സ്ഥലങ്ങളിലെ മൂന്ന് വീടുകളിൽ രാത്രിയിൽ വടിവാളുമായി ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ മുസാവാരിക്കൂന്ന് സ്വദേശി അയ്യപ്പനും സ്ത്രീകൾ ഉൾപ്പടെയുള്ള കുടുംബാഗങ്ങൾക്കും വെട്ടേറ്റിരുന്നു. തുടർന്ന് ഈ ക്രിമിനൽ സംഘം വാഹനങ്ങളിൽ സഞ്ചരിച്ച് തെങ്ങുംതറയിലും മന്ത്രംമുക്കിലും വീടുകളിൽ അക്രമം നടത്തുകയായിരുന്നു. ഇതിനെ തുടർന്ന് 14 ന് വെളിപ്പിന് 2 മണിയോടെ സ്ഥലത്ത് വൻ പോലീസ് സംഘം തിരച്ചിൽ നടത്തിയിരുന്നു. അക്രമം നടത്തിയ സംഘം ഒളിവിൽ പോയതിനെ തുടർന്ന് കൊല്ലം റൂറൽ എസ് പി കെ ബി രവിയുടെ നിർദേശാനുസരണം പുനലൂർ പോലിസ് ഇൻസ്‌പെക്ടർ ടി രാജേഷ് കുമാർ, എസ് ഐ മാരായ ഹരീഷ്, ജീസ് മാത്യു, രാജേഷ്, കൃഷ്ണകുമാർ,ഷിബു കുളത്തുമൺ, എ എസ് ഐ കിഷോർ കുമാർ, എസ് സി പി ഒ ഷിജുകുമാർ, സി പി ഒ മാരായ രാകേഷ് ബാബു, പ്രവീൺ, ഗിരീഷ്, മഹേഷ്‌, അജീഷ് എന്നിവർ വിവിധ സംഘങ്ങൾ ആയി നടത്തിയ അന്വേഷണത്തിലാണ് വള്ളക്കടവ് ചരുവിള പുത്തൻ വീട്ടിൽ മഹേശ്വരൻ(22), പുനലൂർ നേതാജി മുഹമ്മദ്‌ മൻസിലിൽ മുഹമ്മദ്‌ അൻസിൽ (18)എന്നിവർ പിടിയിലായത്. പിടിയിലായ ഇരുവരും പോക്സോ, കഞ്ചാവ് കേസുകളിലെ പ്രതികൾ ആണ്. ഇനിയും ഈ സംഭവങ്ങളിൽ 5ഓളം പ്രതികളെ പിടികൂടാനുണ്ട്. പുനലൂർ മുസാവാരിക്കൂന്ന് അലുവാ കോളനിയിലെ അലുവ ഷാനവാസ്‌ എന്ന് വിളിക്കുന്ന ഷാനവാസിന്റെ നേതൃത്തിലുള്ള ക്രിമിനൽ സംഘം ആണ് മുൻ വൈരാഗ്യത്തിന്റെ പേരിൽ ആക്രമണം നടത്തിയത്. പിടിയിലായ അൻസൽ ഷാനവാസിന്റെ സഹോദരീ പുത്രനും വിവിധ കേസുകളിലെ പ്രതിയും ആണ്. ഇരുപത്തിയഞ്ചിലധികം കേസുകളിൽ പ്രതിയായ ഷാനവാസ്‌ കാപ്പ നിയമത്തിലെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. ബാക്കി ഉള്ള പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment