Asian Metro News

317 K ഫോളോവേഴ്സുള്ള ഹൈടെക് കാർ മോഷ്മാവിനെ കസബ പോലീസ് അറസ്റ്റ് ചെയ്തു.

 Breaking News
  • ഡോ ഷഹനയുടെ ആത്മഹത്യ; രണ്ടാം പ്രതിയെ കണ്ടെത്താനാകാതെ പൊലീസ് തിരുവനന്തപുരം: സ്ത്രീധനത്തിന്‍റെ പേരിൽ വിവാഹം മുടങ്ങിയതിനെ തുടർന്നുണ്ടായ മനോവിഷമത്തിൽ മെഡിക്കൽ കോളേജിലെ പി ജി വിദ്യാർത്ഥി ഡോ. ഷഹന ആത്മഹത്യ ചെയ്‌ത സംഭവത്തിൽ കേസിലെ രണ്ടാം പ്രതിയും ഡോ. റുവൈസിന്‍റെ പിതാവുമായ അബ്ദുൽ റഷീദ് ഒളിവിൽ തന്നെ. കരുനാഗപ്പള്ളി സ്വദേശിയായ അബ്ദുൽ റഷീദ്...
  • നവകേരള ബസിന് നേരെ കറുത്ത ഷൂ എറിഞ്ഞ് കെഎസ്‌യു പ്രതിഷേധം നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ് കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധം. പെരുമ്പാവൂരിൽ പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. കറുത്ത ഷൂ ആണ് കെഎസ്‌യു പ്രവർത്തകർ എറിഞ്ഞത്. ആദ്യം പെരുമ്പാവൂരിൽ കരിങ്കൊടി പ്രതിഷേധമായിരുന്നു. പെരുമ്പാവൂരിൽ നിന്നും കോതമംഗലത്തേക്ക് പ്രവേശിക്കുന്നതിനിടെയാണ് പ്രതിഷേധം...
  • 33 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 12 ന് സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിൽ ഡിസംബർ 12 നു ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ   എ ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ 7 മുതൽ വൈകുന്നേരം 6  വരെയാണ്. സമ്മതിദായകർക്ക് വോട്ടു ചെയ്യുന്നതിന് തിരിച്ചറിയൽ രേഖകളായി...
  • രാജേന്ദ്രന്റെ വിയോഗത്തെത്തുടർന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തു തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ വിയോഗത്തെത്തുടർന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായി ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തു. ഏകകണ്ഠമായാണ് ബിനോയിയെ സെക്രട്ടറിയായി സംസ്ഥാന എക്സിക്യൂട്ടീവ് തെരഞ്ഞെടുത്തതെന്ന് ഡി. രാജ അറിയിച്ചു. 28 ന് സംസ്ഥാന കൗൺസിൽ ചേരുമെന്നും എക്സിക്യൂട്ടീവ് തീരുമാനത്തിന് അവിടെ...
  • ശബരിമല ദർശന സമയം ഉച്ചയ്ക്ക് ശേഷം ഒരു മണിക്കൂർ കൂടി നീട്ടി ശബരിമല ദർശന സമയം ഉച്ചയ്ക്ക് ശേഷം ഒരു മണിക്കൂർ കൂടി നീട്ടി. പുലർച്ചെ 3 മണിക്ക് തുറക്കുന്ന ക്ഷേത്ര നട ഉച്ചക്ക് 1 മണിക്ക് അടയ്ക്കും. വൈകുന്നേരം 3 മണിക്ക് തുറക്കുന്ന നട ഹരിവരാസനം പാടി രാത്രി 11 മണിക്ക് അടയ്ക്കും. ദേവസ്വം ബോർഡ് തീരുമാനം അയ്യപ്പ ഭക്തരുടെ അഭ്യർത്ഥനയെ മാനിച്ചെന്ന് തിരുവിതാംകൂർ...

317 K ഫോളോവേഴ്സുള്ള ഹൈടെക് കാർ മോഷ്മാവിനെ കസബ പോലീസ് അറസ്റ്റ് ചെയ്തു.

317 K ഫോളോവേഴ്സുള്ള ഹൈടെക് കാർ മോഷ്മാവിനെ കസബ പോലീസ് അറസ്റ്റ് ചെയ്തു.
October 29
09:31 2022

ചന്ദ്രനഗർ: ഫേസ്ബുക്കിൽ 317000 ഫോളോവേഴ്സുള്ള ഹൈടെക് കാർ മോഷ്ടാവായ പാലക്കാട് ചിറ്റൂർ തെക്കേദേശം ആലാംങ്കടവ് പാറക്കൽ വീട്ടിൽ നവാസ്(36), കൂട്ടു പ്രതി കോട്ടയം ML റോഡ് അറക്കേക്കുന്നേൽ വീട്ടിൽ മുഹമ്മദ്(44) എന്നിവരെയാണ് കസബ പോലീസ് അതിവിദഗ്ദമായി പിടികൂടിയത്.

നവാസിന് 15 ഓളം വ്യാജ പേരുകളിൽ അഡ്മിനായി ഫേസ്ബുക്കിൽ “പഴയ വാഹനം വിൽപ്പന” എന്ന ഗ്രൂപ്പ് ഉണ്ട്. ആയതിൽ വരുന്ന വാഹനങ്ങൾ വാങ്ങിക്കാനെന്ന വ്യാജേനെ നവാസ് വാഹന ഉടമസ്ഥരോട് ഫോണിൽ ബന്ധം സ്ഥാപിക്കും. ശേഷം ചെറിയ തുക അയച്ച് കൊടുത്ത് ടെസ്റ്റ് ഡ്രൈവിനായി വാഹനം ആവശ്യപ്പെടും. ഇത്തരത്തിൽ ടെസ്റ്റ് ഡ്രൈവിനായി ലഭിക്കുന്ന വാഹനങ്ങളായാണ് നവാസ് കടന്ന് കളയാറ്.

2022 ഒക്ടോബർ 24 ന് സമാന രീതിയിൽ നവാസ് ചന്ദ്രനഗറിൽ വെച്ച് കോഴിക്കോട് വടകര കുറിഞ്ഞാലിയോട് കീഴത്ത് വീട്ടിൽ ഭാസ്കരൻ മകൻ ഭവീഷിന് 15,000/- രൂപ മാത്രം കൊടുത്ത് മാരുതി റിട്ട്സ് കാറുമായി കടന്ന് കളഞ്ഞത്. CCTV, CDR എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞതും കസബ പോലീസ് കുഴൽമന്ദത്ത് വെച്ച് പിടികൂടിയതും. വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. മോഷണം പോയ കാർ കോയമ്പത്തൂരിൽ നിന്നും കണ്ടെടുത്തു.

പ്ര​തികൾക്ക് സംസ്ഥാനത്തുടനീളം വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുളുണ്ട്. നവാസിൻ്റെ പേരിൽ മാത്രം പാലക്കാട് – തൃശ്ശൂർ ജില്ലകളിലായി 14 മോഷണ കേസ്സുകളുണ്ട്. നിരവ​ധി തവ​ണ പ്രതികൾ ജ​യി​ൽ ശിക്ഷ അ​നു​ഭ​വി​ച്ചിട്ടുണ്ട്. മോ​ഷ​ണ​ത്തി​ലൂ​ടെ ലഭിക്കുന്ന പ​ണം വെച്ചാണ് പ്രതികൾ ആഡംബര ജീവിതം നയിച്ചിരുന്നത്.

പാലക്കാട്‌ ജില്ലാ പോലീസ് മേധാവി R.വിശ്വനാഥ്, പാലക്കാട് ASP ഷാഹുൽ ഹമീദ് A എന്നിവരുടെ നിർദ്ദേശപ്രകാരം, കസബ പോലീസ് ഇൻസ്പെക്ടർ രാജീവ്.NS ൻ്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ഉദയകുമാർ M, രംഘനാഥൻ A, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രിയ, ശിവാനന്ദൻ സിവിൽ പോലീസ് ഓഫീസർ രാജീദ് .ആർ എന്നിവരടങ്ങുന്ന സംഘമാണ് കേസ്സ് അന്വേഷിക്കുന്നത്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment