സൈപ്രസിൽ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി.ശാസ്ത്രീയ നാമകരണം നടന്നിട്ടില്ലാത്തതിനാൽ നിലവിൽ ഡെൽറ്റാക്രോൺ എന്നാണ് ഈ വകഭേദം അറിയപ്പെടുന്നത്.സൈപ്രസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ലോൺഡിയോസ് കോസ്ട്രികിസ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്തു വിട്ടത്. നിലവിൽ ലോകത്താകമാനം റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ ഭൂരിഭാഗവും ഡെൽറ്റ, ഒമിക്രോൺ വകഭേദം മൂലമാണ്.
ചിലരിൽ ഈ രണ്ട് വകഭേദങ്ങളും ഒന്നിച്ചും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഡെൽറ്റ ജീനോമുകൾക്കുള്ളിൽ ഒമിക്രോണിന് സമാനമായ ജനിതക സവിശേഷതകളാണ് ഡെൽറ്റാക്രോണിനുള്ളത്.കോസ്ട്രികിസ് പറഞ്ഞു. നിലവിൽ സൈപ്രസിൽ ഡെൽറ്റാക്രോണിന്റെ 25 സാമ്പിളുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 11 പേർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗികളും 14 പേർ ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളുമാണ്. കൂടുതൽ പഠനങ്ങൾക്കായി ഡെൽറ്റാക്രോണിന്റെ സാമ്പിളുകൾ ജർമ്മനിയിലേക്ക് അയച്ചിരിക്കുകയാണ്.