കൊല്ലം : കഴിഞ്ഞ ദിവസം കൊല്ലം റെയിൽവേ സ്റ്റേഷനിൽ സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട മലപ്പുറം തിരൂർ സ്വദേശികളായ ജുനൈദ് (26) നിഹാദ് (22) എന്നിവരെ റെയിൽവേ
SHO രഞ്ജു ആർ എസ് ന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തതിൽ ഇവർ ട്രെയിനുകളിലെ സ്ഥിരം മോഷ്ടാക്കൾ ആണന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. ഇവരുടെ കയ്യിൽ നിന്നും അഞ്ച് മൊബൈൽ ഫോണും പതിനായിരം രൂപയും ഒരു പേഴ്സും കണ്ടെടുത്തു. ജുനൈദ് നിരവധി മോഷണക്കേസിലെ പ്രതിയാണ്. മലപ്പുറം ജില്ലയിലെ അഞ്ചോളം സ്റ്റേഷനുകളിൽ മോഷണക്കേസുകളും NDPS കേസുകളും ഉള്ള ജുനൈദ് മുൻപ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്.
പരവൂർ മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊട്ടാരക്കര സബ് ജയിലിൽ പാർപ്പിക്കാനായി ജയിൽ ഗേറ്റിനരുകിൽ ജീപ്പ് എത്തിയപ്പോൾ പോലീസുകാരെ ചവിട്ടി വീഴ്ത്തി രക്ഷപെടാൻ ശ്രമിച്ച നിഹാദിനെതിരെ കൊട്ടാരക്കര പോലീസ് കേസെടുത്തു. ഇരുവരെയും രാത്രിയോടെ കൊട്ടാരക്കര സബ് ജയിലിലടച്ചു.
എസ് ഐ രഞ്ജുവിന്റെ സംഘത്തിൽ സി പി ഒ മാരായ ജിനദേവ്, രാജേഷ് കെ ആർ, ഷൈൻ മോൻ, ബിജു എസ്, അനിൽകുമാർ, സതീഷ് ചന്ദ്രൻ, ജോസ് ഡി, പ്രശാന്ത് , ഡയാന എന്നിവരുമുണ്ടായിരുന്നു.