സെക്കൻഡിൽ 38 മീറ്റർ വരെ വേഗതയിൽ കാറ്റ് വീശി. ഹെനാൻ പ്രവിശ്യയിൽ ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 63 ആയി ഉയർന്നു. ചൈനയുടെ കിഴക്കൻ സെജിയാങ് പ്രവിശ്യയിൽ ഇൻ-ഫാ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. സെക്കൻഡിൽ 38 മീറ്റർ വരെ വേഗതയിൽ കാറ്റ് വീശി. ഹെനാൻ പ്രവിശ്യയിൽ ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 63 ആയി ഉയർന്നു. ഈ വർഷം ആറാമത്തെ ചുഴലിക്കാറ്റാണ് സൗഷാൻ നഗരത്തിലെ പുറ്റുവോ ജില്ലയിൽ ആഞ്ഞടിച്ചത്. ചുഴലിക്കാറ്റ് സെജിയാങ്ങിന്റെ ജിയാക്സിംഗ് നഗരത്തിനും ജിയാങ്സു പ്രവിശ്യയിലെ ക്വിഡോംഗ് നഗരത്തിനും ഇടയിലുള്ള തീരപ്രദേശങ്ങളിൽ മണ്ണിടിച്ചിലുണ്ടാക്കുമെന്ന് കാലാവസ്ഥാ അധികൃതർ പ്രവചിച്ചു . പ്രവിശ്യാ തലസ്ഥാനമായ ഷെങ്ഷൗവിലെ വെള്ളപ്പൊക്കത്തിൽ ഒരു സബ്വേ മെട്രോ ട്രെയിനും തുരങ്കവും വെള്ളപ്പൊക്കത്തിൽ മുങ്ങി. 12 പേരാണ് ഇവിടെ മരിച്ചത്.
1,000 വർഷത്തിനിടയിലെ ഏറ്റവും കനത്ത മഴ ഹെനാനെ ബാധിച്ചതിനെത്തുടർന്ന് വെള്ളപ്പൊക്കമുണ്ടായ നദിയുടെ വെള്ളം തിരിച്ചുവിടാൻ ചൈനയുടെ സൈന്യം തകർന്ന ഡാം തുറന്നു വിട്ടിരുന്നു.പേമാരിയിൽ ഹെനാൻ പ്രവിശ്യയിലെ മൂന്ന് ദശലക്ഷം ആളുകളെ ബാധിച്ചിട്ടുണ്ടെന്നും മൊത്തം 376,000 പ്രദേശവാസികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്നും പ്രൊവിൻഷ്യൽ എമർജൻസി മാനേജ്മെന്റ് വകുപ്പ് അറിയിച്ചു. ദുരന്തത്തില്‍ സാമ്പത്തിക നഷ്ടം 65.5 ബില്യൺ യുവാൻ (10 ബില്യൺ യുഎസ് ഡോളർ) ആയി ഉയർന്നു.
പേമാരിയിൽ ഹെനാൻ പ്രവിശ്യയിലെ മൂന്ന് ദശലക്ഷം ആളുകളെ ബാധിച്ചിട്ടുണ്ടെന്നും മൊത്തം 376,000 പ്രദേശവാസികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്നും പ്രൊവിൻഷ്യൽ എമർജൻസി മാനേജ്മെന്റ് വകുപ്പ് അറിയിച്ചു. ദുരന്തത്തില്‍ സാമ്പത്തിക നഷ്ടം 65.5 ബില്യൺ യുവാൻ (10 ബില്യൺ യുഎസ് ഡോളർ) ആയി ഉയർന്നു.
12 ദശലക്ഷം ജനങ്ങളുള്ള ഷെങ്ഷോ നഗരം സാധാരണ നിലയിലേക്ക് മടങ്ങിയതിനാൽ, വെള്ളപ്പൊക്കത്തിൽ അകപ്പെട്ട ആയിരക്കണക്കിന് ആളുകളെ രക്ഷാപ്രവർത്തകർ സഹായിക്കുന്നുണ്ട്. നിരവധി ദിവസത്തെ കനത്ത മഴയാണ് ഷെങ്ഷൗവിനെ ബാധിച്ചത്, പതിറ്റാണ്ടുകളായി കാണാത്ത തീവ്രതയുടെ വെള്ളപ്പൊക്കമാണ് ചൈന അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
നഗരത്തിന് ചുറ്റുമുള്ള 10 വ്യത്യസ്ത അപകടമേഖലകളിലായി 8,000 സൈനികർ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതായി സർക്കാർ സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെയും കുടുങ്ങിക്കിടക്കുന്നവരെയും രക്ഷിക്കാനും, ഇതോടൊപ്പം വെള്ളപ്പൊക്കമുണ്ടായ റോഡുകൾ ശരിയാക്കുന്നതിനുമായി അഗ്നിശമന സേനാംഗങ്ങൾ ഗ്രാമങ്ങളിൽ പര്യടനം നടത്തുകയാണ്.
തെരുവുകൾ ഒഴുകുന്ന നദികളായി മാറി, ആളുകളെയും വാഹനങ്ങളും അപ്പാർട്ടുമെന്റുകളും ഒഴുകി നടക്കുകയാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിന് കാറുകൾ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയി.