തിരുവനന്തപുരം :സംസ്ഥാനത്തു കോവിഡ് നിയന്ത്രനാണ് ഇളവുകൾ വരുത്തുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ശനിയാഴ്ച വൈകുന്നേരം കോവിഡ് അവലോകന യോഗം ചേരും. ആരാധനാലയങ്ങളില്‍ ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്ക് അനുമതി നല്‍കണമെന്ന ആവശ്യം അവലോകന യോഗം ചര്‍ച്ച ചെയ്യും. നിയന്ത്രണങ്ങളോടെ ഇളവ് അനുവദിച്ചേക്കും എന്നാണ് സൂചന. എന്നാല്‍ ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കുന്നതിനുള്ള അനുമതി വേണമെന്ന ആവശ്യത്തില്‍ ഇളവനുവദിക്കാന്‍ സാധ്യതയില്ല.
സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂര്‍ണ്ണ ലോക്ക് ഡൗണാണ്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇളവ്. ആരാധനാലയങ്ങള്‍ക്കും ഇന്ന് തുറക്കാന്‍ അനുമതി ഇല്ല. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിയന്ത്രണങ്ങളില്ല. ടിപിആര്‍ 24ന് മുകളില്‍ ഉള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ തുടരും. ശനിയും ഞായറും പൊതുഗതാഗതമില്ല. കെഎസ്ആര്‍ടിസി അവശ്യ സര്‍വീസുകള്‍ നടത്തും. ബാങ്കുകളും സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കില്ല. അതേസമയം ഇന്ന് നടത്താന്‍ ഇരിക്കുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ല. സ്വകാര്യ ബസ്, ടാക്സി, ഓട്ടോ എന്നിവയ്ക്കും സര്‍വീസ് നടത്താന്‍ അനുമതിയില്ല.
വിമാനത്താവളങ്ങളിലേക്കും റെയില്‍വേ സ്റ്റേഷനുകളിലേക്കും വാഹനം ഉപയോഗിക്കാം. രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും വാക്സിന് എടുക്കുന്നവര്‍ക്കും രേഖ കാണിച്ച് യാത്ര ചെയ്യാം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ ഹോം ഡെലിവറി ഉണ്ടാകും. നിര്‍മാണ മേഖലയില്‍ കൊവിഡ് മാനദണ്ഡം പാലിച്ച് പ്രവര്‍ത്തിക്കാം.
കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ശനിയും ഞായറും സമ്പൂർണ ലോക്ഡൗൺ നടപ്പാക്കുന്നത്. രണ്ടുദിവസവും സ്വകാര്യബസുകൾ ഉണ്ടാകില്ല. കെ.എസ്.ആർ.ടി.സി. പരിമിത സർവീസുകൾ മാത്രം നടത്തും. അവശ്യ സർവ്വീസ് മേഖലയിലുള്ളവർക്കും ആരോഗ്യസേവനങ്ങൾക്കും മാത്രമാണ് ഇളവുള്ളത്.
ഹോട്ടലുകളിൽ പാഴ്സൽ അനുവദിക്കില്ല. ഹോം ഡെലിവറി മാത്രം. ഹോട്ടലുകൾ, െറസ്റ്റോറന്റുകൾ, ബേക്കറികൾ എന്നിവ രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ പ്രവർത്തിക്കും. ഭക്ഷ്യോത്പന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽബൂത്തുകൾ, മത്സ്യ, മാംസ വിൽപ്പന ശാലകൾ, കള്ളുഷാപ്പുകൾ എന്നിവ രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ പ്രവർത്തിക്കും. അടുത്ത പോലീസ് സ്റ്റേഷനിൽ അറിയിച്ചശേഷം നിർമാണ മേഖലയിൽ ഉള്ളവർക്ക് കോവിഡ് മാനദണ്ഡപ്രകാരം പ്രവർത്തിക്കാം.
ആരാധനാലയങ്ങൾ തുറക്കും. നിത്യപൂജകളും, പ്രാർത്ഥനകളും ഉണ്ടാകും. ടി.പി.ആർ.ഉയർന്ന പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണും നടപ്പാക്കും. തിങ്കളാഴ്ച മുതൽ ഇളവുകൾ തുടരും. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതൽ കോവിഡ് മാനദണ്ഡപ്രകാരം തുറക്കും.