കൊല്ലം / കൊട്ടാരക്കര വ്യാജവാറ്റ് നടത്തിയ നാല് അംഗ സംഘം കൊട്ടാരക്കര പോലീസിന്റെ പിടിയിൽ
സദാനന്തപുരം ഉഗ്രന്മുക്കിന് സമീപമുള്ള അശോകന്റെ വീട്ടില്‍ നടത്തിയിരുന്ന വാറ്റാണ് രാത്രിയില്‍ പൊലിസ് റെയിഡില്‍ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പനവേലി വലിയപുരക്കല്‍ വീട്ടില്‍ അശോകന് ഉമേഷ് ഭവനില്‍ രാജേഷ്, പുത്തന്‍വിളവീട്ടില്‍ ജോണ്സണ്, സുധീഷ് ഭവ രനില്‍ സുരേഷ് എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.
രാത്രിയില്‍ വ്യാജവാറ്റ് നടത്തുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശേധന. ഇവരില്‍ നിന്നും ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ലോക്ക് ഡൗണ്‍ ആരംഭിച്ചതിന് ശേഷം ആറാമത്തെ വ്യാജവാറ്റ് സംഘത്തെയാണ് കൊട്ടാരക്കര പൊലിസ് പിടികൂടുന്നത്. വ്യാജവാറ്റും മദ്യവില്‍പ്പനയും തടയാന്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചതായി കൊട്ടാരക്കര സി.ഐ അഭിലാഷ് ഡേവിഡ് പറഞ്ഞു. പ്രിന്‍സിപ്പല്‍ എസ്.ഐആശാചന്ദ്രന് എസ്.ഐ മാരായ മധുസൂധനന്, വിശ്വനാഥന്,സജീവ്, സീനിയര്സിവില്പൊലിസ് ഓഫീസര്‍ ഷിബുകൃഷ്ണന്‍, സിവില്‍പൊലിസ് ഓഫീസര്‍ നഹാസ്, ഹോംഗാര്‍ഡ് തുളസി എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി. പ്രതികളെ കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കി റിമാന്റെ ചെയ്തു.