കൊട്ടാരക്കര: കരൂർ കടവ് പാലം യഥാർഥ്യമായില്ല….
പെരുമഴയത്തു കോവിഡ് രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ കിലോമീറ്റർ താണ്ടി ആംബുലൻസ്…
ഇന്ന് അതി രാവിലെ ശ്വാസതടസം മൂലം ബുദ്ധിമുട്ടിയ കരൂർ പടിഞ്ഞാറ്റത്തിൽ ഓമന എന്ന അമ്മയ്ക്കാണ് ബുദ്ധിമുട്ടനുഭവിച്ചത്.കൊടിക്കുന്നിൽ സുരേഷ് എംപി യുടെ കോവിഡ് സഹായ കേന്ദ്രത്തിൽ ബന്ധപ്പെട്ടതിനെ തുടർന്ന് ആംബുലൻസ് എത്തിച്ചു നൽകുകയും INTUC നേതാവ്മൈലം രഞ്ജിയുടെ നേതൃത്വത്തിൽ
കോവിട് രോഗിയെ ആംബുലൻസിൽ എത്തിച്ചു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാക്കി. കരൂർ കടവ് പാലം പണി പൂർത്തീകരിച്ചിരുന്നെങ്കിൽ 100 മീറ്റർ കൊണ്ട് ആംബുലൻസ് എംസി റോഡിൽ എത്തിയേനെ. എന്നാൽ രോഗിയെയും കൊണ്ട് മഠത്തിൽകാവ് ക്ഷേത്രം,ഇഞ്ചക്കാട് കോടിയാട്ടു കടവ് പാലം വഴിയാണ് കൊട്ടാരക്കരയിൽ എത്തിയത്. ജില്ലാ പഞ്ചായത്ത് മെമ്പർ രശ്മി 50ലക്ഷം രൂപ ചിലവാക്കി നിർമിക്കാൻ തുടങ്ങിയ പാലം കഴിഞ്ഞ മൈലം പഞ്ചായത്തു ഭരണ സമിതി ഒരു സ്വകാര്യ വ്യക്തിക്ക് വേണ്ടി തടസ്സം നിൽക്കുകയായിരുന്നു എന്ന നാട്ടുകാരുടെ പ്രതിഷേധം വൻ വാർത്തകൾ സൃഷ്ടിച്ചിരുന്നു. ഇപ്പോൾ കോവിഡ് പടർന്നു പിടിക്കുമ്പോൾ പാലം ഇല്ലാത്തതിന്റെ ദുഃഖം അങ്ങനെയും