കോവിഡ് രണ്ടാം തരംഗം അതിരൂക്ഷം ആകുന്ന സാഹചര്യത്തിൽ എത്രെയും പെട്ടെന്ന് തന്നെ വാക്സിൻ ജനങ്ങളിലേക്ക് എത്തിക്കാമെന്ന ഇന്ത്യയുടെ പ്രതീക്ഷയ്ക്കു തിരിച്ചടി. തങ്ങളുടെ ആവശ്യം കഴിഞ്ഞുള്ള അസംസ്കൃതവസ്തുക്കൾ മാത്രമേ മറ്റുള്ള രാജ്യങ്ങൾക്കു നല്കാനാകു എന്ന തീരുമാനമാണ് ഇന്ത്യക്കു തിരിച്ചടി ആകുന്നതു. അസംസ്കൃത വസ്തുക്കളുടെ കയറ്റുമതി നിയത്രിക്കരുതെന്ന ഇന്ത്യയുടെ ആവശ്യത്തിന് പിന്നാലെ ആണ് യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് ഇക്കാര്യം അറിയിച്ചത്. കോവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായ ഇന്ത്യയില്‍ അസംസ്കൃതവസ്തുക്കള്‍ കിട്ടാത്തതുമൂലം വാക്സിന് നിര്‍മാണവും മന്ദഗതിയിലാണ്. യു.എസില്‍നിന്ന് ഇറക്കുമതി ഇല്ലാത്തതാണ് പ്രധാനകാരണം. അതിനാല്‍ നിയന്ത്രണം നീക്കാനുള്ള ഇന്ത്യയുടെ ആവശ്യം എപ്പോള്‍ പരിഗണിക്കുമെന്ന ചോദ്യത്തിന് ;അമേരിക്കയാണ് ആദ്യം. അമേരിക്കന്‍ ജനതയ്ക്ക് വാക്സിനേഷന് വിജയകരമായി നടത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ പ്രൈസ് മറുപടി പറഞ്ഞു. മറ്റേതു രാജ്യത്തെക്കാളും അമേരിക്കയെയാണ് കോവിഡ് രൂക്ഷമായി ബാധിച്ചത്. ഏറ്റവുമധികം മരണവും ഇവിടെയാണ്.