ഈ മാസം 26നാണ് ഹയർസെക്കൻഡറി എഴുത്ത് പരീക്ഷ അവസാനിക്കുന്നത്. ഇതിന് പിന്നാലെ 28 ാം തീയതി മുതൽ ആരംഭിക്കുന്ന പ്രാക്ടിക്കൽ പരീക്ഷകൾ അടുത്ത മാസം 15 വരെ നീണ്ടു നിൽക്കും.
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി മനുഷ്യാവകാശ കമ്മീഷൻ രംഗത്ത് എത്തിയിരുന്നു. കോവിഡ് സാഹചര്യത്തിൽ പല സ്കൂളുകളിലും പ്രാക്ടിക്കൽ പരീക്ഷകൾ നടത്താനുള്ള സൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിയായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. പരീക്ഷകൾ മാറ്റുന്നത് സംബന്ധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ പൊതുവിദ്യാഭ്യാസ വകുപ്പിനോട് നിർദ്ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ നിലപാട് വ്യക്തമാക്കിയത്.
സംസ്ഥാനത്ത് ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റില്ല. പ്രാക്ടിക്കൽ പരീക്ഷകൾക്കായി പ്രത്യേക ക്രമീകരണങ്ങൾ സ്കൂളുകളിൽ ഏർപ്പെടുത്തുന്നുണ്ട്. പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് രോഗബാധ ഉണ്ടാകാതിരിക്കാനുള്ള വലിയ ജാഗ്രതയും വച്ചുപുലർത്തുന്നുണ്ട്. പ്രാക്ടിക്കൽ പരീക്ഷകൾക്കായി എന്തൊക്കെ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തി എന്നത് സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കും. വിദ്യാർഥികളും അധ്യാപകരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു വ്യക്തമാക്കി.
കഴിഞ്ഞ തവണ പ്രത്യേക സാഹചര്യത്തിലാണ് എസ്എസ്എൽസി പരീക്ഷകൾ നടത്തിയത്. അന്ന് സമാനമായ രീതിയിൽ പല കോണുകളിൽനിന്ന് ആശങ്ക ഉടലെടുത്തിരുന്നു. എന്നാൽ ആർജ്ജവത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് പരീക്ഷകൾ നടത്തിയതോടെ പരീക്ഷകൾ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞു. ആ രീതിയിൽ തന്നെ ഇത്തവണ പ്രാക്ടിക്കൽ പരീക്ഷകൾ നടത്തുമെന്നും ജീവൻ ബാബു പറഞ്ഞു.
ഈ മാസം 26നാണ് ഹയർസെക്കൻഡറി എഴുത്ത് പരീക്ഷ അവസാനിക്കുന്നത്. ഇതിന് പിന്നാലെ 28 ാം തീയതി മുതൽ ആരംഭിക്കുന്ന പ്രാക്ടിക്കൽ പരീക്ഷകൾ അടുത്ത മാസം 15 വരെ നീണ്ടു നിൽക്കും. അതേസമയം കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി ചില അധ്യാപക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ വിവാഹങ്ങള്‍ നടത്തുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. ക്ഷേത്രത്തില്‍ മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ള എല്ലാ വിവാഹങ്ങളും നടത്താന്‍ ജില്ലാ കളക്ടർ അനുമതി നൽകി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഓരോ വിവാഹസംഘത്തിലും 12 പേര്‍ക്ക് മാത്രം പങ്കെടുക്കാം. ക്ഷേത്രത്തില്‍ നാളെ 40 വിവാഹങ്ങളും ഞായറാഴ്ച 140 വിവാഹങ്ങളും ബുക്ക് ചെയ്തിട്ടുണ്ട്.
കോവിഡ് രോഗവ്യാപനം രൂക്ഷമായതോടെ ഗുരുവായൂരിൽ ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് മുതൽ ഒരുദിവസം ആയിരം പേര്‍ക്ക് മാത്രമാണ് ദർശനത്തിന് അനുമതിയുള്ളത്. ആനക്കോട്ടയിലും സന്ദർശകർക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രനടയിൽ വിവാഹങ്ങൾ നടത്താന്‍ ശനിയാഴ്ച മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അനുമതിയില്ലെന്നാണ് ദേവസ്വം ബോർഡ് നേരത്തെ അറിയിച്ചിരുന്നത്. ബുക്കിങ് തുക മടക്കി നല്‍കാനും ദേവസ്വം തീരുമാനിച്ചിരുന്നു. വിവാഹങ്ങള്‍ നിര്‍ത്തി വച്ചതിനെതിരെ വ്യാപകമായ പരാതി ഉണ്ടായതിനെ തുടര്‍ന്നാണ് ജില്ല കളക്ടര്‍ ഇന്ന് രാവിലെ വിലക്ക് നീക്കിയത്.