ശനിയാഴ്ച ബാങ്കുകൾക്ക് അവധി അനുവദിക്കണമെന്നും യുഎഫ്ബിയു ആവശ്യപ്പെട്ടു
തിരുവനന്തപുരം: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രവർത്തന സമയം രണ്ട് മണിവരെയാക്കിയത് ചില പൊതുമേഖലാ ബാങ്കുകൾ ഉൾപ്പെടെയുള്ള ബാങ്കുകൾ അനുവദിക്കാത്തത് ദൗർഭാഗ്യകരമെന്ന് (യു എഫ് ബി യു). ബാങ്കിലെ ജോലികൾ തീർക്കാനാണ് ഇടപാടുകാരുടെ സേവന സമയം വെട്ടിച്ചുരുക്കിയതെന്നും ജീവനക്കാർ മുൻപത്തെ പോലെ വൈകിപ്പോകണമെന്നും നിർബ്ബന്ധിക്കുന്നു. കോവിഡ് വ്യാപനം തടയാനും ബാങ്കിംഗ് സേവനം മുടങ്ങാതിരിക്കാനുമാണ് സമയക്രമീകരണമെന്ന അടിസ്ഥാന ലക്ഷ്യം തിരിച്ചറിയാത്ത ബാങ്കധികാരികളുടെ നീതിരഹിത നിലപാട് അംഗീകരിക്കാനാവില്ലെന്ന് യു എഫ് ബി യു പത്രക്കുറിപ്പിൽ പറയുന്നു.
കോവിഡ് രോഗവ്യാപനം തടയാനും ബാങ്ക് സേവനം തടസ്സമില്ലാതെ തുടരാനും പരിമിതജീവനക്കാർ മാത്രമേ ബാങ്കിലെത്താവൂ എന്നും അവശ്യ ഘട്ടത്തിൽ മാത്രമേ ഇടപാടുകാർ ബാങ്കുകളിലെത്താവൂ എന്ന ലക്ഷ്യം നേടാൻ കൃത്യമായ കർമപദ്ധതിയാണ് വേണ്ടത്. രണ്ട് മണി വരെ മാത്രം ഇടപാടുകളെന്നതും തുടർന്ന് പെട്ടെന്ന് ശാഖകൾ പൂട്ടണമെന്നതും കർശനമായി പാലിക്കാൻ എല്ലാ ബാങ്കുകളും തയ്യാറാവണം. ജീവനക്കാരും ഓഫീസർമാരും ഈ ദൗത്യം പാലിച്ച് സർക്കാരിന്റെ കോവിഡ് പ്രതിരോധയജ്ഞം വിജയിപ്പിക്കുമെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻ സ് തീരുമാനിച്ചു.
ശനിയാഴ്ച ബാങ്കുകൾക്ക് അവധി അനുവദിക്കണമെന്നും യുഎഫ്ബിയു ആവശ്യപ്പെട്ടു. സർക്കാർ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ബാങ്കുകൾക്കും ശനിയാഴ്ചകൾ അവധിയാക്കണം. സാമൂഹിക അകലം, സാനിറ്റൈസർ, മാസ്ക് തുടങ്ങിയ സുരക്ഷാ നടപടികൾ കർശനമായി പാലിക്കുന്നു എന്നുറപ്പു വരുത്തുകയും വേണം.
ഏകദേശം രണ്ടായിരം ബാങ്ക് ജീവനക്കാർ കോവിഡ് ബാധയെ തുടർന്ന് രാജ്യവ്യാപകമായി മരണപ്പെട്ടിട്ടുണ്ട്. കേരളത്തിൽ രണ്ടായിരത്തിലേറെ ബാങ്ക് ജീവനക്കാർ കോവിഡ് ബാധിതരാവുകയും നാല് പേർ മരിക്കുകയും ചെയ്തു.
കോവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്താണ് ബാങ്കുകളുടെ പ്രവർത്തി സമയം കുറയ്ക്കാൻ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയാണ് തീരുമാനമെടുത്തത്. ബുധനാഴ്ച മുതല്‍ രവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ മാത്രമായിരിക്കും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. നിയന്ത്രണം ഈ മാസം 30 വരെയുണ്ടാകും. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ അത്യവശ്യ കാര്യങ്ങള്‍ക്ക് മാത്രം ബാങ്ക് സന്ദര്‍ശിക്കുക, ഇടപാടുകള്‍ പരമാവധി എടിഎം ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി അഭ്യര്‍ത്ഥിച്ചു.