കൊച്ചി : വ്യാജ രേഖകളുണ്ടാക്കി പുതുച്ചേരിയിൽ ആഡംബര വാഹനങ്ങൾ രജിസ്റ്റർ ചെയ്തെന്ന കേസിൽ നടനും രാജ്യസഭാ എം പിയുമായ സുരേഷ് ഗോപി കോടതിയിലെത്തി ജാമ്യമെടുത്തു.
പുതുച്ചേരി രജിസ്ട്രേഷനിലുള്ള രണ്ട് ഓഡിക്കാറുകളാണ് സുരേഷ് ഗോപിക്ക് ഉണ്ടായിരുന്നത്. ഇവ രണ്ടും പുതുച്ചേരിയിലെ വ്യാജ വിലാസത്തിലാണ് രജിസ്റ്റർ ചെയ്തതെന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയത്. പുതുച്ചേരി ചാവടിയിലെ കാർത്തിക അപ്പാർട്ട്മെന്റിൽ വാടകക്ക് താമസിക്കുന്നുവെന്ന വ്യാജ വിലാസത്തിലാണ് വാഹനങ്ങൾ രജിസ്റ്റർ ചെയ്തതെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.