കൊല്‍ക്കത്ത : ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. ബംഗാള്‍ വനംമന്ത്രി രജീബ് ബാനര്‍ജി രാജിവച്ചു. തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് രാജീബ് രാജി വച്ചത്. ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ മമത ബാനര്‍ജിയ്ക്ക് കനത്ത തിരിച്ചടിയാണ് രാജീബ് ബാനര്‍ജിയുടെ രാജി.
എന്നാല്‍ തൃണമൂല്‍ നേതാക്കളെ വിമര്‍ശിച്ച് രാജീബ് രംഗത്തെത്തിയിരുന്നു. തനിക്കെതിരെ നേതാക്കള്‍ ഗൂഢാലോചന നടക്കുന്നുവെന്ന പരാതിയുമായാണ് രാജീബ് എത്തിയത്. ഇതിനു പിന്നാലെയാണ് അദേഹം രാജിവച്ചത്. തൃണമൂലില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുമ്പോൾ നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ പ്രതിസന്ധിയാണ് പാര്‍ട്ടിക്ക് സൃഷ്ടിച്ചിരിക്കുപന്നത്.
തൃണമൂലില്‍ നിന്ന് ധാരാളം പേരാണ് ബിജെപിയില്‍ ചേര്‍ന്നത്. തിരഞ്ഞെടുപ്പിന് മുന്‍പ് അന്‍പതോളം തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയിലെത്തുമെന്ന് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം തൃണമൂല്‍ എംഎല്‍എയായ അരിന്ദം ഭട്ടാചാര്യ ബിജെപിയില്‍ ചേര്‍ന്നിരുന്നു. അംഗത്വം സ്വീകരിച്ച ശേഷം തൃണമൂലിനെ രൂക്ഷമായാണ് അദേഹം വിമര്‍ശിച്ചത്.