കട്ടപ്പന: പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഉപ്പുതറ ഒൻപതേക്കര് സ്വദേശിയും വിവാഹിതനുമായ പുത്തന്‍വീട്ടില്‍ അജിത്താണ് (23) ഉപ്പുതറ പൊലീസിന്റെ പിടിയിലായത്.
വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്കി പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചുവരുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പീഡനത്തിനിരയാകുന്ന സമയം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായാല്‍ വിവാഹം കഴിച്ചുകൊള്ളാമെന്നായിരുന്നുവത്രേ വാഗ്ദാനം. എന്നാല്‍, അജിത് മറ്റൊരു വിവാഹം കഴിക്കുകയും പെണ്‍കുട്ടിയെ അവഗണിക്കുകയും ചെയ്തു. പ്രണയസമയത്ത് പീഡനത്തിനിരയാക്കി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ നഗ്നചിത്രങ്ങള്‍ കാട്ടി ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി.
വിവാഹത്തിനുശേഷവും ഇയാള്‍ പലതവണ പീഡിപ്പിച്ചു. ഭീഷണിപ്പെടുത്തലും പീഡനവും തുടര്‍ന്നതോടെയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. ഉപ്പുതറ സി.ഐ എം.എസ്. റിയാസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.