ജിഎസ്ടി നഷ്ടപരിഹാര വിഷയത്തില്‍ സമവായം ഉണ്ടാക്കാന്‍ ഇന്ന് വീണ്ടും ജിഎസ്ടി കൗണ്‍സില്‍ ചേരും. ജിഎസ്ടി നടപ്പാക്കുന്നതു കാരണമുണ്ടാകുന്ന നഷ്ടം നികത്താനാണ് ഭരണഘടനാ ബാധ്യതയെന്നും ഇപ്പോഴുണ്ടായിരിക്കുന്ന ഇടിവ് കോവിഡ് 19 കാരണമാണെന്നും ഉള്ള വാദം തന്നെയാകും കേന്ദ്രം ഇന്നും ഉയര്‍ത്തുക.
ജിഎസ്ടി നഷ്ടപരിഹാരം ഉടന്‍ നല്‍കിയില്ലെങ്കില്‍ ബജറ്റ് നിര്‍ദേശങ്ങള്‍ നടപ്പാക്കാനാകാത്ത ഗുരുതര സാഹചര്യം ഉണ്ടാകും എന്ന് കേരളമടക്കമുള്ള 8 ഓളം സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു.
ജിഎസ്ടി നടപ്പിലാക്കിയത് മൂലം ഉള്ള നഷ്ടം നികത്താനാണ് ഭരണഘടനാ ബാധ്യതയെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇപ്പോഴുണ്ടായിരിക്കുന്ന ഇടിവ് കോവിഡ് 19 കാരണമാണെന്നും അത് ദൈവത്തിന്റെ പ്രവൃത്തിയാണെന്നും പോലും വാദിച്ചു കഴിഞ്ഞ യോഗത്തില്‍ കേന്ദ്ര ധനമന്ത്രി.
എന്നാല്‍, വാദങ്ങള്‍ക്കും പ്രതിവാദങ്ങള്‍ക്കും എല്ലാം ഉപരി എതെണ്ട് എല്ലാ സംസ്ഥാനങ്ങളുടെയും ബജറ്റിനെ താറുമാറാക്കുന്ന വിധത്തില്‍ പ്രതിസന്ധി രൂക്ഷമാകുകയാണ്. ജിഎസ്ടി നഷ്ടപരിഹാരം കിട്ടിയില്ലെങ്കില്‍ സംസ്ഥാനങ്ങളിലെ ബജറ്റ് നടപടികള്‍ പ്രതിസന്ധിയിലാകും എന്ന് 8 സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു.
ജിഎസ്ടി വരുമാനത്തില്‍ 14 ശതമാനം വര്‍ധന പ്രതീക്ഷിച്ചാണ് മിക്കവാറും സംസ്ഥാനങ്ങളും ഈ വര്‍ഷത്തെ ബജറ്റ് തയാറാക്കി പാസാക്കിയത്. ആ ചെലവ് നടത്താന്‍ നഷ്ടപരിഹാരം കിട്ടാതെ ഒരു സംസ്ഥാനത്തിനും സാധിക്കില്ല, കേന്ദ്രസര്‍ക്കാരിനെ രാഷ്ട്രീയമായി പിന്തുണക്കുന്ന 21 സംസ്ഥാനങ്ങളും മാനസികമായി ഈ അഭിപ്രായത്തെ പിന്തുണക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ചെലവുകളില്‍ 60 ശതമാനവും സംസ്ഥാന സര്‍ക്കാരുകളുടേതാണ്. ചെലവ് വര്‍ധിപ്പിച്ച് സമ്പത്ഘാടനയെ ഉത്തേജിപ്പിക്കാക്കുക ആണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിത നയം. ജിഎസ്ടി നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ ഈ ലക്ഷ്യം തന്നെ ആകും പരാജയപ്പെടുക. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ചെലവ് വെട്ടിക്കുറയ്ക്കേണ്ടി വന്നാല്‍ വലിയ തിരിച്ചടി രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് അത് ഉണ്ടാക്കുകയും ചെയ്യും. ഉപഭോഗ ഡിമാന്‍ഡ് 27 ശതമാനം ആണ് രാജ്യത്ത് കൂപ്പുകുത്തിയിട്ടുള്ളത്.