തനിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് അയിഷാപോറ്റി എം എൽ എ
എം എൽ എ യുടെ പോസ്റ്റ് 👇🏻👇🏻👇🏻
പ്രിയപ്പെട്ടവരെ,
എന്റെപാര്ടി എന്നെ അവഗണിക്കുകയാണ് എന്ന പരാമര്‍ശങ്ങളോടെ ഭാരത്ലൈവ്.കോം എന്ന ഓണ്ലൈന്മാധ്യമം വഴി പ്രചരിക്കുന്ന തികച്ചും വസ്തുതാവിരുദ്ധമായ പരാമര്‍ശങ്ങള്‍ സംബന്ധിച്ചാണ് ഈ കുറിപ്പ്.
കമ്മ്യൂണിസ്റ്റ്പാര്ടിഓഫ്ഇന്ത്യമാര്ക്സിസ്റ്റില് 1991ല്‍ അംഗമായി പ്രവര്‍ത്തനം ആരംഭിച്ച് നാളിതുവരെയുള്ള കാലയളവില്‍ പരിഗണനമാത്രമല്ലാതെ യാതൊരു അവഗണനയും ഇതുവരെ എനിക്ക് പാര്ടിയില്നിന്നും അനുഭവപ്പെട്ടിട്ടില്ല എന്ന് അര്‍ത്ഥശങ്കക്ക് ഇടമില്ലാതെ ആദ്യമേവെളിപ്പെടുത്തട്ടെ. പാര്ടിഅംഗമായും പാര്ടിബഹുജനസംഘടനകളിലും പ്രവര്‍ത്തിച്ചും അഭിഭാഷകവൃത്തിയും നടത്തി വന്ന എനിക്ക് അന്നുംഇന്നും പാര്ടിയുടെഅംഗീകാരം എന്നത് പാര്‍ലമെന്ററി രംഗത്തെ പരിഗണനയല്ല എന്ന ഉറച്ചവിശ്വാസം ഉണ്ട്.
2000 ലും 2005 ലും കൊല്ലംജില്ലാപഞ്ചായത്ത് അംഗമായഞാന് 2006 മുതല്‍ നാളിതുവരെയായി കേരളനിയമസഭയില്‍ കൊട്ടാരക്കരനിയോജകമണ്ഡലത്തിന്റെ പ്രതിനിധിയായി തുടരുന്നതും പാര്‍ടി എനിക്ക്തന്ന പരിഗണനതന്നെയാണ്. ഇപ്രകാരം തുടര്‍ച്ചയായി 20വര്‍ഷം പാര്‍ലമെന്ററിരംഗത്ത് എനിക്ക് അവസരംനല്കിയ പാര്‍ടി എന്നെഅവഗണിക്കുന്നു എന്നത് ശുദ്ധഅസംബന്ധ പ്രചരണം മാത്രമാണ്.പാര്‍ലമെന്ററിരംഗത്ത് അവസരംതന്നു എന്നുമാത്രമല്ല പാര്‍ടിയിലും ബഹുജനസംഘടനകളിലും കഴിയുന്നത്ര ചുമതലകളുംപരിഗണനകളും പാര്‍ടി എനിക്ക്നല്കിയിട്ടുണ്ട്.കൊല്ലംജില്ലാപഞ്ചായത്ത് അദ്ധ്യക്ഷപദവും കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലയളവിലെ രണ്ടാമത്തെ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷജനാധിപത്യമുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി എന്നെ നിശ്ചയിച്ചതും നിലവില്‍ നിയമസഭയില്‍ ഞാന്വഹിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും മുതിര്‍ന്നവരുടെയും ട്രാന്‍സ്ജെന്‍ഡറുകളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമംസംബന്ധിച്ചസമിതിയുടെ ചെയര്പേഴ്സന് സ്ഥാനവും എനിക്ക് പാര്‍ടി നിശ്ചയിച്ചതിലൂടെ ലഭിച്ചത് തന്നെയാണ്. പാര്ടിയില്നിന്നോ പാര്‍ടി പരിപാടിയില്നിന്നോ നാളിതുവരെ എന്നെമാറ്റിനിര്ത്തിയിട്ടില്ല എന്ന് മാത്രമല്ല പാര്ലമെന്ററിപ്രവര്ത്തനങ്ങള്ക്കും പാര്ടിപ്രവര്ത്തനങ്ങള്ക്കും പാര്‍ടിനേതൃത്വവും പാര്ടിസഖാക്കളും അകമഴിഞ്ഞപിന്തുണയും സഹകരണവുമാണ് നല്‍കിയിട്ടുള്ളത്. എന്റെപ്രവര്ത്തനങ്ങളുടെ പ്രധാനഊര്ജ്ജവും അതുതന്നെയാണ്.
പാര്‍ടിയില്‍ വനിതകള്സുരക്ഷിതരല്ല എന്ന വിചിത്രന്യായവും ഓണ്ലൈന്മാധ്യമം പറയുന്നുണ്ട്. പാര്‍ടിയിലും പാര്‍ലമെന്ററിരംഗത്തും സ്ത്രീകള്‍ക്ക് ഏറ്റവുംകൂടുതല്‍ അവസരം നല്‍കുന്നത് സിപിഎം ആണ്. സിപിഎംല്‍ സ്ത്രീകള്സുരക്ഷിതരാണെന്ന് എന്റെഅനുഭവത്തില്‍ നിന്ന് നിസംശയം പറയാന്‍ സാധിക്കും.
ഇത്തരത്തില്‍ തികഞ്ഞ ആത്മസംതൃപ്തിയോടും അഭിമാനത്തോടും പാര്‍ടിയും ജനങ്ങളും ഏല്പ്പിച്ചഉത്തരവാദിത്വങ്ങള് കര്‍ത്തവ്യബോധത്തോടെ നിര്‍വ്വഹിച്ചുവരുന്ന എന്നെ വശത്താക്കാന്‍ ബി ജെ പി യും യുഡിഎഫും വട്ടമിട്ടുപറക്കുന്നു എന്ന നീചപരാമര്ശവും ഉണ്ട്. പറന്ന് ചിറക്കുഴയുമ്പോള് അത്തരക്കാര്‍ താനേ താഴെവീണുകൊള്ളും എന്ന്മാത്രമേ അതേകുറിച്ച് പറയാനുള്ളു.
ഇത്തരത്തില്‍ പാര്‍ടിയേയും എന്നെയും അപമാനിക്കുന്നനിലയിലുള്ള പരാമര്‍ശങ്ങള്‍ ഭാരത്ലൈവ്.കോം എന്ന ഓണ്ലൈന്മാധ്യമം അടിയന്തിരമായിപിന്വലിക്കേണ്ടതാണ്. അല്ലാത്തപക്ഷം അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്