പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ പട്ടിത്തറ ജി എൽ പി സ്കൂൾ കെട്ടിടം തൃത്താല എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 78 ലക്ഷം രൂപ അനുവദിച് നിർമ്മിച്ചിട്ടുള്ളതാണ്. കെട്ടിടത്തിന് നിർമ്മാണ പ്രവർത്തി ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിനെ ആണ് ഏൽപ്പിച്ചിരുന്നത്. ഏകദേശം നൂറു വർഷം പഴക്കമുള്ള സ്കൂൾ കെട്ടിടത്തിന്റെ പഴയ തറയുടെയും ചുവരിന്റെയും മുകളിൽ പുതിയ കോൺക്രീറ്റ് കെട്ടിടം പണിയുകയാണ് ഉണ്ടായത്. ഇതിനെതിരെ ഈ സമയത്ത് തന്നെ നാട്ടുകാരിൽ ചിലർ രംഗത്ത് വന്നിരുന്നു. വിദഗ്ധസമിതിയുടെ സാങ്കേതിക അനുമതി ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് കെട്ടിടം പണി ആരംഭിച്ചത്. കെട്ടിടത്തിലെ ഉദ്ഘാടനം കഴിഞ്ഞ് തുടർന്നുവന്ന മഴയിൽ മേൽക്കൂരയിൽ ചർച്ചയുണ്ടായി. താഴെ ചുമരുകളിൽ വിള്ളലുകളും കണ്ടുതുടങ്ങി. 13- 2 -2015 ന് സ്കൂൾ കെട്ടിടം നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഗ്രാമപഞ്ചായത്ത് ഹാബിറ്റാറ്റിന് കൈമാറിയതാണ്. 12 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി ഗ്രാമപഞ്ചായത്തിനെ തിരിച്ചേല്പിക്കണം എന്ന കരാർ വ്യവസ്ഥ ഹാബിറ്റാറ്റ് പാലിച്ചിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഗ്രാമപഞ്ചായത്ത് ഭരണസമിതി ഹാബിറ്റാറ്റിന് കത്തെഴുതിയിരുന്നു.
കെട്ടിടത്തിലെ മേൽക്കൂരയിൽ ചോർച്ചയും താഴെ ചുവരുകളിൽ വിള്ളലുകളും ശ്രദ്ധയിൽ പെട്ടപ്പോൾ നാട്ടുകാർ വിജിലൻസിൽ പരാതി നൽകി. തുടർന്ന് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ പാലക്കാട് കാര്യാലയത്തിൽ നിന്ന് അന്വേഷണത്തിന് വരുകയുണ്ടായി. ഈ സാഹചര്യത്തിൽ വിജിലൻസ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് വന്നതിനു ശേഷം മാത്രമേ സ്കൂൾ കെട്ടിടത്തിൽ തുടർ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടതുണ്ട് എന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാബിറ്റാറ്റിനെ അറിയിച്ചിരുന്നു. ഇതൊന്നും മുഖവിലക്കെടുക്കാതെ ചുവരുകളിലെ വെള്ളരികൾ മറക്കാനായി ചുമരുകൾ പ്ലാസ്റ്റർ ചെയ്യാനാണ് ഹാബിറ്റാറ്റ് ജീവനക്കാർ മുതിർന്നത്. ഈ പ്രവൃത്തി നാട്ടുകാർ തടഞ്ഞു. തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹാബിറ്റാറ്റ് ഉദ്യോഗസ്ഥർ അടക്കം സർവകക്ഷിയോഗം വിളിച്ചു. സ്കൂൾ കെട്ടിടത്തിന് ചുമരിനെ കെട്ടുറപ്പ് സംബന്ധിച്ച് ഒരു വിദഗ്ധ സമിതി അന്വേഷണം വേണമെന്ന് ഐക്യകണ്ഠേന തീരുമാനമെടുക്കുകയും ചെയ്തിട്ടുണ്ട്. വിജിലൻസ് അന്വേഷണത്തിൽ നൂറുവർഷത്തെ കാലപ്പഴക്കമുള്ള ചുമരുകളുടെ കെട്ടുറപ്പിനെ സംബന്ധിച്ച് ഒരു വിദഗ്ധസമിതിയെ കൊണ്ട് പരിശോധിച്ചതിനു ശേഷം മാത്രമേ തുടർന്നുള്ള നിർമ്മാണ പ്രവർത്തികൾക്ക് അനുമതി നൽകിയാൽ മതി എന്ന നിർദേശം നൽകിയിട്ടുള്ളതായി അറിയുന്നു. രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങളിൽ നിന്നും ഹാബിറ്റാറ്റ് വിലക്കണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്. വസ്തുതകൾ ഇതായിരിക്കെ പട്ടിത്തറ ഗ്രാമപഞ്ചായത്ത് സ്കൂൾ കെട്ടിട നിർമ്മാണ തടസ്സപ്പെടുത്തുന്നു എന്ന തൃത്താല എംഎൽഎ യുടെ കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിലെ വ്യാജപ്രചരണം ദുരൂഹത ഉയർത്തുന്നു. കെട്ടിടത്തിന് കെട്ടുറപ്പ് സംബന്ധിച്ച് ഉറപ്പുവരുത്താൻ ഗ്രാമപഞ്ചായത്തിൽ ഒപ്പം നിൽക്കേണ്ട എംഎൽഎ ന്യായീകരണങ്ങളും ആയി രംഗത്ത് വരുന്നത് അപലപനീയമാണ്. പട്ടിത്തറ സ്കൂൾ കെട്ടിടത്തി
ന്റെ ചുവരുകളുടെ കെട്ടുറപ്പ് സംബന്ധിച്ച് വിദഗ്ധ സമിതി അന്വേഷിക്കണമെന്നും നിർമാണത്തിലെ അപാകത സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും പട്ടിത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു
പട്ടിത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി വി സുജാത,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി മുഹമ്മദ്,ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി കെ വിജയൻ,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എകെ ദിവ്യ തുടങ്ങിയവർ പത്ര സമ്മേളനത്തിൽ സംബന്ധിച്ചു