Asian Metro News

മധുവിനെ പ്രതിചേർത്ത് വ്യാജവാർത്ത

 Breaking News
  • ഡോ ഷഹനയുടെ ആത്മഹത്യ; രണ്ടാം പ്രതിയെ കണ്ടെത്താനാകാതെ പൊലീസ് തിരുവനന്തപുരം: സ്ത്രീധനത്തിന്‍റെ പേരിൽ വിവാഹം മുടങ്ങിയതിനെ തുടർന്നുണ്ടായ മനോവിഷമത്തിൽ മെഡിക്കൽ കോളേജിലെ പി ജി വിദ്യാർത്ഥി ഡോ. ഷഹന ആത്മഹത്യ ചെയ്‌ത സംഭവത്തിൽ കേസിലെ രണ്ടാം പ്രതിയും ഡോ. റുവൈസിന്‍റെ പിതാവുമായ അബ്ദുൽ റഷീദ് ഒളിവിൽ തന്നെ. കരുനാഗപ്പള്ളി സ്വദേശിയായ അബ്ദുൽ റഷീദ്...
  • നവകേരള ബസിന് നേരെ കറുത്ത ഷൂ എറിഞ്ഞ് കെഎസ്‌യു പ്രതിഷേധം നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ് കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധം. പെരുമ്പാവൂരിൽ പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. കറുത്ത ഷൂ ആണ് കെഎസ്‌യു പ്രവർത്തകർ എറിഞ്ഞത്. ആദ്യം പെരുമ്പാവൂരിൽ കരിങ്കൊടി പ്രതിഷേധമായിരുന്നു. പെരുമ്പാവൂരിൽ നിന്നും കോതമംഗലത്തേക്ക് പ്രവേശിക്കുന്നതിനിടെയാണ് പ്രതിഷേധം...
  • 33 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 12 ന് സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിൽ ഡിസംബർ 12 നു ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ   എ ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ 7 മുതൽ വൈകുന്നേരം 6  വരെയാണ്. സമ്മതിദായകർക്ക് വോട്ടു ചെയ്യുന്നതിന് തിരിച്ചറിയൽ രേഖകളായി...
  • രാജേന്ദ്രന്റെ വിയോഗത്തെത്തുടർന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തു തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ വിയോഗത്തെത്തുടർന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായി ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തു. ഏകകണ്ഠമായാണ് ബിനോയിയെ സെക്രട്ടറിയായി സംസ്ഥാന എക്സിക്യൂട്ടീവ് തെരഞ്ഞെടുത്തതെന്ന് ഡി. രാജ അറിയിച്ചു. 28 ന് സംസ്ഥാന കൗൺസിൽ ചേരുമെന്നും എക്സിക്യൂട്ടീവ് തീരുമാനത്തിന് അവിടെ...
  • ശബരിമല ദർശന സമയം ഉച്ചയ്ക്ക് ശേഷം ഒരു മണിക്കൂർ കൂടി നീട്ടി ശബരിമല ദർശന സമയം ഉച്ചയ്ക്ക് ശേഷം ഒരു മണിക്കൂർ കൂടി നീട്ടി. പുലർച്ചെ 3 മണിക്ക് തുറക്കുന്ന ക്ഷേത്ര നട ഉച്ചക്ക് 1 മണിക്ക് അടയ്ക്കും. വൈകുന്നേരം 3 മണിക്ക് തുറക്കുന്ന നട ഹരിവരാസനം പാടി രാത്രി 11 മണിക്ക് അടയ്ക്കും. ദേവസ്വം ബോർഡ് തീരുമാനം അയ്യപ്പ ഭക്തരുടെ അഭ്യർത്ഥനയെ മാനിച്ചെന്ന് തിരുവിതാംകൂർ...

മധുവിനെ പ്രതിചേർത്ത് വ്യാജവാർത്ത

മധുവിനെ പ്രതിചേർത്ത് വ്യാജവാർത്ത
June 08
11:23 2020

മരിച്ചു പോയാലും വിട്ടൊഴിയാത്ത സോഷ്യൽ മീഡിയ ആക്രമണം

പാലക്കാട് : ആ ദയനീയ ചിത്രം ഇപ്പോഴും നമ്മുടെ കൺമുന്നിൽ ഉണ്ടാവും. വിശപ്പ് സഹിക്കാനാകാതെ ഒരു നേരത്തേ ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് മനഃസാക്ഷിയില്ലാത്ത ഒരു കൂട്ടം ആളുകളുടെ മർദനത്തിനിരയായി കൊല്ലപ്പെട്ട മധുവിനെ മരിച്ച് മണ്ണടിഞ്ഞ് രണ്ട് വർഷം കഴിഞ്ഞിട്ടും വേട്ടയാടി സാമൂഹിക മാധ്യമങ്ങൾ. ഗർഭിണിയായ ആനയെ കൊന്ന വ്യക്തി എന്ന നിലയിലാണ് ഉത്തരേന്ത്യൻ മാധ്യമങ്ങൾ വ്യാജ വാർത്ത നൽകി മധുവിനെ ആഘോഷിക്കുന്നത്.


സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിൾ കഴിച്ച് ഗർഭിണിയായ ആന കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപകമായി പ്രകോപനം സൃഷ്ടിക്കുകയും എല്ലാ ഭാഗത്ത് നിന്നും ശക്തമായ പ്രതികരണങ്ങൾ ഉണ്ടാകുകയും ചെയ്തിരുന്നു. ഇതിനിടയിൽ ആനയുടെ ചിത്രത്തിനൊപ്പം ദേശീയ മാധ്യമങ്ങളിൽ പ്രചരിച്ച ഒരാളുടെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. അത് അട്ടപ്പാടിയിലെ മധുവിന്റേതായിരുന്നു. ഇയാൾ ഗർഭിണിയായ ആനയെ കൊന്നതായാണ് പോസ്റ്റിൽ പറയുന്നത്. ഇതിന് ഇയാൾക്ക് കഠിന ശിക്ഷ നൽകണമെന്ന് മുറവിളി ഉയരുകയും ചെയ്തു. അതേസമയം, നൽകിയ വാർത്തയും ഫോട്ടോയും തെറ്റാണെന്ന് മനസ്സിലാക്കിയ മാധ്യമങ്ങൾ പോസ്റ്റ് പിൻവലിക്കുകയും ഫോട്ടോയിലുള്ള വ്യക്തിക്ക് ആനയുടെ കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്ത് രംഗത്തെത്തി.

എന്നാൽ, മധുവിന്‌റെ കൊലപാതകം ഇന്നും പലർക്കും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ആനക്ക് വേണ്ടി നിലവിളി കൂട്ടുന്ന പ്രബുദ്ധ ജനങ്ങൾ ഇപ്പോഴും നീതി കിട്ടാതെ ഉഴലുന്ന മധുവിന് വേണ്ടി നമ്മളെന്ത് ചെയ്‌തെന്ന് ആത്മപരിശോധന നടത്തണം. 2018 ഫെബ്രുവരി 22നാണ് 27കാരനായിരുന്ന അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ മധു അതിക്രൂരമായ മർദനത്തിനിരയായി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കൊല്ലപ്പെട്ടത്.

വാർത്ത : യു എ റഷീദ് പാലത്തറഗേറ്റ്,പട്ടാമ്പി

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment