ന്യുഡല്‍ഹി : കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് പാകിസ്ഥാനിൽ കുടുങ്ങിപ്പോയ 300 ഓളം ഇന്ത്യക്കാര്‍ ശനിയാഴ്ച തിരിച്ചെത്തും. ഇവര്‍ക്ക് തിരിച്ചുവരുന്നതിനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നല്കി. അട്ടാരി-വാഗാ അതിര്‍ത്തി വഴിയായിരിക്കും ഇവരെ തിരിച്ചെത്തിക്കുന്നത്
തിരിച്ചെത്തുന്നവരില്‍ 80 പേര് ജമ്മു കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്. ഇവര്‍ ലഹോറില്‍ പഠിക്കുന്നവരാണ്. ഇസ്ലാമാബാദില് നിന്നുള്ള 10 പേരും പാകിസ്ഥാനിലുള്ള ബന്ധുക്കളെ കാണാന്‍ പോയ 12 പേരും മടങ്ങിവരുന്നവരിലുണ്ട്. ബാക്കിയുള്ള 200 ഓളം പേര് കറാച്ചിയിലും സിന്ധ് പ്രവിശ്യയിലുമുള്ള ഇന്ത്യന്‍ പൗരന്മാരാണ്. മടങ്ങാന്‍ അനുമതി ലഭിച്ചവര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം. വെള്ളിയാഴ്ച രാത്രി ഇവരെ വാഗാ അതിര്‍ത്തിയില്‍ എത്തിച്ച് ശനിയാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറും.