Asian Metro News

ജോലി വാഗ്ദാനം; ലക്ഷങ്ങൾ തട്ടിയ സംഘം പിടിയിൽ

 Breaking News
  • ഡോ ഷഹനയുടെ ആത്മഹത്യ; രണ്ടാം പ്രതിയെ കണ്ടെത്താനാകാതെ പൊലീസ് തിരുവനന്തപുരം: സ്ത്രീധനത്തിന്‍റെ പേരിൽ വിവാഹം മുടങ്ങിയതിനെ തുടർന്നുണ്ടായ മനോവിഷമത്തിൽ മെഡിക്കൽ കോളേജിലെ പി ജി വിദ്യാർത്ഥി ഡോ. ഷഹന ആത്മഹത്യ ചെയ്‌ത സംഭവത്തിൽ കേസിലെ രണ്ടാം പ്രതിയും ഡോ. റുവൈസിന്‍റെ പിതാവുമായ അബ്ദുൽ റഷീദ് ഒളിവിൽ തന്നെ. കരുനാഗപ്പള്ളി സ്വദേശിയായ അബ്ദുൽ റഷീദ്...
  • നവകേരള ബസിന് നേരെ കറുത്ത ഷൂ എറിഞ്ഞ് കെഎസ്‌യു പ്രതിഷേധം നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ് കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധം. പെരുമ്പാവൂരിൽ പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. കറുത്ത ഷൂ ആണ് കെഎസ്‌യു പ്രവർത്തകർ എറിഞ്ഞത്. ആദ്യം പെരുമ്പാവൂരിൽ കരിങ്കൊടി പ്രതിഷേധമായിരുന്നു. പെരുമ്പാവൂരിൽ നിന്നും കോതമംഗലത്തേക്ക് പ്രവേശിക്കുന്നതിനിടെയാണ് പ്രതിഷേധം...
  • 33 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 12 ന് സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിൽ ഡിസംബർ 12 നു ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ   എ ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ 7 മുതൽ വൈകുന്നേരം 6  വരെയാണ്. സമ്മതിദായകർക്ക് വോട്ടു ചെയ്യുന്നതിന് തിരിച്ചറിയൽ രേഖകളായി...
  • രാജേന്ദ്രന്റെ വിയോഗത്തെത്തുടർന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തു തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ വിയോഗത്തെത്തുടർന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായി ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തു. ഏകകണ്ഠമായാണ് ബിനോയിയെ സെക്രട്ടറിയായി സംസ്ഥാന എക്സിക്യൂട്ടീവ് തെരഞ്ഞെടുത്തതെന്ന് ഡി. രാജ അറിയിച്ചു. 28 ന് സംസ്ഥാന കൗൺസിൽ ചേരുമെന്നും എക്സിക്യൂട്ടീവ് തീരുമാനത്തിന് അവിടെ...
  • ശബരിമല ദർശന സമയം ഉച്ചയ്ക്ക് ശേഷം ഒരു മണിക്കൂർ കൂടി നീട്ടി ശബരിമല ദർശന സമയം ഉച്ചയ്ക്ക് ശേഷം ഒരു മണിക്കൂർ കൂടി നീട്ടി. പുലർച്ചെ 3 മണിക്ക് തുറക്കുന്ന ക്ഷേത്ര നട ഉച്ചക്ക് 1 മണിക്ക് അടയ്ക്കും. വൈകുന്നേരം 3 മണിക്ക് തുറക്കുന്ന നട ഹരിവരാസനം പാടി രാത്രി 11 മണിക്ക് അടയ്ക്കും. ദേവസ്വം ബോർഡ് തീരുമാനം അയ്യപ്പ ഭക്തരുടെ അഭ്യർത്ഥനയെ മാനിച്ചെന്ന് തിരുവിതാംകൂർ...

ജോലി വാഗ്ദാനം; ലക്ഷങ്ങൾ തട്ടിയ സംഘം പിടിയിൽ

ജോലി വാഗ്ദാനം; ലക്ഷങ്ങൾ തട്ടിയ സംഘം പിടിയിൽ
May 15
12:51 2020

ശാസ്താംകോട്ട : ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തു മുങ്ങിയ സംഘം ശാസ്താംകോട്ട പോലീസിൻറെ പിടിയിലായി.
മൈനാഗപ്പള്ളി സെൻ വിഹാർ വീട്ടിൽ കേശവൻ മകൻ ഗിരീഷ് കുമാർ (46), വിതുര വിതുര കൗസല്യ ഭവനം വീട്ടിൽ ചെല്ലപ്പൻ മകൻ സുഭാഷ് ചന്ദ്ര ബോസ് (46),കരുനാഗപ്പള്ളി കല്ലേലിഭാഗം സിന്ധുഭവനം വീട്ടിൽ ബാലകൃഷ്ണൻ മകൻ ബിനുകുമാർ (42), തിരുവനന്തപുരം ബാലരാമപുരം ഊരുരുട്ടമ്പലം പ്ലാവില പുത്തൻവീട്ടിൽ പുഷ്കരൻ മകൻ അഭിലാഷ് (33), തിരുവനന്തപുരം കുന്നുംപുറം ആയൂര്‍വേദകോളേജ് ചിന്മയ സ്കൂളിന് സമീപം നികുഞ്ചത്തില്‍ സത്യന്‍റെ ഭാര്യ മഞ്ജുള (46) എന്നിവരാണ് ശാസ്താംകോട്ട പോലീസിൻറെ പിടിയിലായത്.

ഒന്നാം പ്രതിയായ സിനി നേരത്തെ അറസ്റ്റിലായിരുന്നു. 2016 നവംബർ മാസം മുതൽ 2017 ജൂലൈ മാസം വരെയുള്ള കാലയളവിലാണ് സംഘം പരാതിക്കാരിൽ നിന്നും ലക്ഷങ്ങൾ ജോലി വാഗ്ദാനം നൽകി തട്ടിയെടുത്തത്.

മൈനാഗപ്പള്ളി വേങ്ങ സ്വദേശിയായ ഒരു സ്ത്രീയിൽ നിന്നും ഫെഡറൽ ബാങ്കിൽ ജോലി വാഗ്ദാനം നൽകി 11 ലക്ഷത്തി 25000 രൂപയും മറ്റൊരു സ്ത്രീയിൽ നിന്നും ഫെഡറൽ ബാങ്കിൽ ജോലി വാഗ്ദാനം നൽകി പത്ത് ലക്ഷം രൂപയും മൈനാഗപ്പള്ളി സ്വദേശിയിൽ നിന്നും തിരുവനന്തപുരം എയർപോർട്ടിൽ ജോലി വാഗ്ദാനം നൽകി 15 ലക്ഷം രൂപയും മൺട്രോത്തുരുത്ത് സ്വദേശിയിൽ നിന്നും തിരുവനന്തപുരം ശ്രീചിത്ര എൻജിനീയറിങ് കോളേജിൽ ജോലി വാഗ്ദാനം നൽകി 13 ലക്ഷം രൂപയും ഈ സംഘം തട്ടിയെടുത്തു.
കൂടുതൽപേർ തട്ടിപ്പിനിരയായോ എന്ന വിവരം ശാസ്താംകോട്ട പോലീസ് അന്വേഷിച്ചുവരുന്നു. ബഹു ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ.പി. എസിന്റെ നിർദ്ദേശപ്രകാരം ശാസ്താംകോട്ട ഇൻസ്പെക്ടർ എ അനൂപ് ശാസ്താംകോട്ട എസ് ഐ അനീഷ്, എ എസ് ഐ മാരായ വിനയൻ, രാജേഷ്, സുരേഷ്, വനിതാ സിപിഒ ഷസ്ന എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തതു

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment