Asian Metro News

പ്രവാസികളുമായി ആദ്യ വിമാനം കൊച്ചിയില്‍ ഇറങ്ങി.

 Breaking News
  • ഗോകുലം മെഡി. കോളേജ് ആശുപത്രിയുടെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർത്ഥിനി മരിച്ചു തിരുവനന്തപുരം: ഗോകുലം മെഡി. കോളേജ് ആശുപത്രിയുടെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർത്ഥിനി മരിച്ചു. മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിനി അതിഥിയാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് അതിഥി കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടിയത്. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അതിഥി....
  • ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിയായ മോഹൻ നായകിനു ജാമ്യം ബംഗളൂരു: എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിയായ മോഹൻ നായകിനു ജാമ്യം. കർണാടക ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കേസിൽ ജാമ്യം ലഭിക്കുന്ന ആദ്യത്തെയാൾ കൂടിയാണ് നായക്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ കോടതിയിലെത്തിയ 23 സാക്ഷികളിൽ ഒരാൾ പോലും...
  • ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കി കൊച്ചി: ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കി. ആലുവ സ്വദേശി അജ്മൽ (28) ആണ്‌ ഇന്നലെ വൈകിട്ട് ആത്മഹത്യ ചെയ്തത്. ജോലി ശരിയാവാത്തതിനെ തുടർന്ന് അടുത്തിടെ അജ്മൽ ദുബായിൽ നിന്നും തിരിച്ച് നാട്ടിലേക്ക് വന്നിരുന്നു. തൂങ്ങി മരിക്കുന്നതിന് പത്ത് മിനിറ്റ് മുമ്പ്...
  • കാനം രാജേന്ദ്രന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; പിഎസ് സ്മാരക മന്ദിരത്തിൽ പൊതു ദർശനം തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. രാവിലെ കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കൊണ്ട് വന്ന മൃതദേഹം പ്രത്യേക വിമാനത്തിലാണ് തിരുവനന്തപുരത്ത് എത്തിച്ചത്. പാർട്ടി ആസ്ഥാനമായ പിഎസ് സ്മാരക മന്ദിരത്തിൽ പൊതു...
  • സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചുകൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തിൽ വി കെ പരമേശ്വരൻ നായരുടെ മകനായി 1950 നവംബർ 10ന് ജനിച്ച രാജേന്ദ്രൻ...

പ്രവാസികളുമായി ആദ്യ വിമാനം കൊച്ചിയില്‍ ഇറങ്ങി.

പ്രവാസികളുമായി ആദ്യ വിമാനം കൊച്ചിയില്‍ ഇറങ്ങി.
May 07
17:32 2020

കൊച്ചി: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പ്രവാസികളെ തിരികെയെത്തിക്കുന്ന ആദ്യ വിമാനം നെടുമ്ബാശ്ശേരിയിലെത്തി. രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കല്‍ ദൗത്യം, വന്ദേഭാരത് മിഷന്റെ ഭാഗമായി ഗള്‍ഫ് നാടുകളില്‍ നിന്ന് പ്രവാസികളെയും വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനമാണ് എത്തിയത്. 49 ഗര്‍ഭിണികളും നാലു കുട്ടികളും ഉള്‍പ്പെടെ 181 യാത്രക്കാരും സുരക്ഷിതരായി ജന്മനാടിന്റെ കരുതലിലേക്ക് പറന്നിറങ്ങി. അബുദാബിയില്‍ നിന്ന് ഇന്ത്യന്‍ സമയം 6.37ന് പറന്നുയര്‍ന്ന വിമാനം രാത്രി 10.12ഓടെ കൊച്ചിയില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു.

അബുദാബി വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരെ റാപ്പിഡ് ടെസ്റ്റിന് വിധേയരാക്കിയിരുന്നു. ഇവരില്‍ എല്ലാവരുടെയും ഫലം നെഗറ്റീവായിരുന്നു. അബുദാബിയില്‍ നിന്ന് മൂന്നരമണിക്കൂര്‍ യാത്രക്ക് ശേഷമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് IX452 വിമാനം കൊച്ചിയിലെത്തിയത്. പരിശോധനകള്‍ക്ക്ശേഷം ഇവരെ ക്വറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ നടപടി തുടങ്ങി. എട്ട് കെഎസ്‌ആര്‍ടിസി ബസും 40 ടാക്സികളുമാണ് തയാറാക്കിയിരിക്കുന്നത്.

ഗര്‍ഭിണികള്‍ക്കു സ്വകാര്യ വാഹനത്തിലോ സിയാല്‍ ഒരുക്കിയ ടാക്സികളിലോ വീടുകളിലേയ്ക്ക് പോകാം. ഇവര്‍ 14 ദിവസം വീടുകളില്‍ ക്വറന്റീനില്‍ കഴിയണമെന്നാണ് നിര്‍ദേശം. യാത്രക്കാരുടെ പരിശോധനകള്‍ക്കായി അഞ്ച് ഇമിഗ്രേഷന്‍ കൗണ്ടറുകളാണുള്ളത്. ഇതില്‍ 10 ഉദ്യോഗസ്ഥരാണുണ്ടാവുക. ശരാശരി 30 പേരടങ്ങുന്ന ആറ് സംഘങ്ങളായി തിരിച്ചായിരിക്കും കൗണ്ടറിലേയ്ക്ക് കൊണ്ടുവരിക. തൃശൂരിലും ഗുരുവായൂരിലും ഒരുക്കിയ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേയ്ക്കുള്ള 60 പേരെ മൂന്നു ബസുകളിലായി കൊണ്ടു പോകും. തൃശൂര്‍ ജില്ലയില്‍ നിന്നാണ് ഏറ്റവും അധികം യാത്രക്കാര്‍. യാത്രക്കാരില്‍ 25 പേരാണ് എറണാകുളം ജില്ലയിലേക്കുള്ളത്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment