കൊട്ടാരക്കര സി.ഐയുടെ നിർദ്ദേശം അനുസരിച്ചവർക്ക് എസ്.ഐ യുടെ ക്രൂര മർദ്ധനം
കൊട്ടാരക്കര : വെട്ടിക്കവല പഞ്ചായത്തിലെ ഇരണൂർ വാർഡിൽ അനധികൃതമായി കുഴൽ കിണറുകൾ നിര്‍മ്മിച്ചു കുപ്പിവെള്ള നിർമ്മാണ പ്രവർത്തനം നടത്തുന്ന ശാന്തസ് ബിവറേജസ് എന്ന സ്ഥാപനത്തിന് കേരള ഹൈക്കോടതി കിണറുകളിൽ നിന്നും വെള്ളം കച്ചവട ആവിശ്യൾക്കു ഉയപയോഗിക്കാരുത് എന്ന ഉത്തരവ് നൽകിയിട്ടും പഞ്ചായത്തു അധികാരികളുടെ അറിവോടെ പ്രവർത്തനം നടത്തുന്നതിൽ പ്രതിഷേദിച്ചു പഞ്ചായത്ത് സെക്രട്ടറിക്കു പരാതി നൽകി. സി.ഐയുടെ നിർദ്ദേശപ്രകാരം പഞ്ചായത്ത് സെക്രട്ടറിയെ കൂട്ടി അന്വഷണത്തിനെത്തിയ പ്രദേശത്തെ മുൻ ബ്ലോക്ക് മെമ്പർ അശോകൻ, ലക്ഷമണൻ, കുഞ്ഞി കുട്ടൻ അഖിൽ റോജൻ സല്ലു സരസ്വതി സോജൻ അമ്പാടി അഭിജിത് ശാലിനി സൂസമ്മ രാധാകൃഷ്ണൻ ഗോപാലകൃഷ്ണൻ എന്നിവരെ ക്രൂരമായി മർദ്ധിക്കുകയും പാർട്ടി ലോക്കൽ കമ്മറ്റി മെമ്പറായ ലക്ഷമണനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ആക്രമണത്തിൽ സിപിഐഎം സദാനന്ദപുരം ലോക്കൽ കമ്മറ്റി മെമ്പർ ജനകീയ സമതി കൺവീനർ സഖാവ് ലക്ഷ്മണൻ സഖാവ് സോജൻ സഖാവ് അമ്പാടി സാരമായി പരിക്കേറ്റു. തുടർന്ന് സി.പി.എം നേതാക്കളെത്തി എസ്.പിയെ കണ്ട് പ്രകോപനമില്ലാതെ എസ്.ഐ നടത്തിയ നരനായാട്ട് അസ്വഷിക്കണമെന്ന് ആവശ്യപ്പെട്ടു. ഏരിയാ സെക്രട്ടറി മുഹമ്മദ് അസ്ലാം, ലോക്കൽ കമ്മറ്റി സെക്രട്ടറി ബാലചന്ദ്രൻ എന്നിവർ പ്രദേശം സന്ദർശിച്ചു.