ന്യൂഡൽഹി : ഒരു ശുചീകരണ തൊഴലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ രാഷ്ട്രപതി ഭവനിലെ നൂറോളം പേരെ ക്വാറന്റീൻ ചെയ്തതായി റിപ്പോർട്ട്. നാലു ദിവസം മുമ്പാണ് ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരോടും അവരുടെ കുടുബാംഗങ്ങളോടും വീടുകളിൽ ക്വാറന്റീനിൽ കഴിയാൻ ആവശ്യപ്പെട്ടു.
എന്നാൽ മറ്റു തൊഴിലാളികളെ സെൻട്രൽ ഡൽഹിയിൽ ക്വാറന്റീൻ സൗകര്യം ഒരുക്കി അവിടേക്കു മാറ്റി. ശുചീകരണ തൊഴിലാളികൾ ഒഴികെയുള്ളവരുടെ ഫലം നെഗറ്റീവ് ആണെന്നാണു വിവരം. രാജ്യത്ത് ഇന്ന് കോവിഡ് രോഗികളുടെ എണ്ണം 18,601 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 590 പേരാണ് ഇതുവരെ മരിച്ചത്. 2000 പേർക്ക് കോവിഡ് സ്ഥിരീകരിച്ച ഡൽഹിയിലാണ് മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗികൾ.