ന്യൂഡൽഹി: മാർച്ച് മൂന്നിന് നിർഭയ കേസിൽ തൂക്കിലേറ്റാൻ വിധിച്ച നാലു പ്രതികളിലൊരാളായ വിനയ് വിനയ് ശര്‍മ ജയിൽ ചുമരില്‍ സ്വയം തലയിടിച്ച് പരുക്കേല്‍പ്പിച്ചതായി തിഹാര്‍ ജയില്‍ അധികൃതര്‍. ചെറിയ പരുക്കുകളാണുണ്ടായത്.
നേരത്തെ, കോടതിയില്‍ വിനയ് ശര്‍മയുടെ അഭിഭാഷകന് ഇയാളുടെ മനോനില ശരിയില്ലന്നും ജയിലില്‍ പട്ടിണി കിടക്കുകയാണെന്നും കോടതിയെ അറിയിച്ചിരുന്നു.
കേസിലെ പ്രതികളായ വിനയ് ശര്‍മ, അക്ഷയ് താക്കൂര്‍, പവന് ഗുപ്ത, മുകേഷ് സിങ് എന്നിവര്‍ക്കെതിരെ മൂന്നാമത്തെ മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണിപ്പോള്‍. 2012 ല്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഡല്‍ഹിയിലെ ബസില്‍ വച്ച് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസിലാണ് വിധി.
ജനുവരി 22നും ഫെബ്രുവരി ഒന്നിനും ഇവരെ തൂക്കിലേറ്റാന്‍ മരണ വാറണ്ട് ഉണ്ടായിരുന്നെങ്കിലും പ്രതികളുടെ അപ്പീല്‍ കാരണം ശിക്ഷാനടപടി നീണ്ടുപോവുകയായിരുന്നു.