കൊട്ടാരക്കര: മേലില സ്വദേശിയായ സുരേഷ് എന്നയാളുടെ വീട്ടിൽ കയറി അക്രമം നടത്തുകയും സുരേഷ് എന്നയാളുടെ മകൻറെ ബൈക്ക് തല്ലിത്തകർക്കുകയും ചെയ്ത കേസിൽ പ്രതികളായ മേലില കിഴക്കേത്തെരുവ് പള്ളിമുക്ക് സ്വദേശികളായ ആഷ്ലി ഭവനിൽ ബിജു(42 ) വിദ്യാഭവനിൽ ദീപു(34 ) എന്നിവരാണ് കൊട്ടാരക്കര പോലീസിൻറെ പിടിയിലായത്.
പരാതികാരൻറെ മകൻ ഒന്നാം പ്രതിയുടെ വീടിനു മുന്നിലൂടെ ബൈക്ക് ഓടിച്ചു പോയപ്പോൾ ബൈക്കിലെ സൈലൻസറിന് സൗണ്ട് കൂടുതലാണ് എന്നു പറഞ്ഞു ഒന്നാംപ്രതിയും ആവലാതികാരൻറെ മകനും തമ്മിലുണ്ടായ തർക്കമാണ് അക്രമത്തിന് കാരണം. ഇതിലുള്ള
വിരോധം നിമിത്തം പ്രതികൾ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2 :45 ന് പരാതികാരൻറെ വീട്ടിൽ ഒരു ഇരുമ്പു പൈപ്പുമായി കടന്നുചെന്നു വീട്ടുകാരെ ആക്രമിക്കാൻ ശ്രമിക്കുകയും വീട്ടുകാർ ഭയന്നോടിയപ്പോൾ
വീടിൻറെ മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് തല്ലിത്തകർക്കുകയും ചെയ്ത ശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു. കൊട്ടാരക്കര സബ്ഇൻസ്പെക്ടർ രാജീവ്, ജി എസ് ഐ അജയകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.