കൊട്ടാരക്കര : തൃക്കണ്ണമംഗൽ അമ്പലം ജംഗ്ഷനിലെ കലുങ്ക് ( പയനിയറിന്റെ ) ഭാഗത്തെ കലുങ്ക് അടഞ്ഞു കിടക്കുന്നതാണ് അമ്പലം ജംഗ്ഷനിലെ വെള്ളക്കെട്ടിനു കാരണം. കഴിഞ്ഞ മഴയത്ത് മനോജിന്റെ പല ചരക്കുകട പൂർണ്ണമായി നശിച്ചു.
കടലായ് മടത്തിലൂടെയുള്ള ഓടയ്ക്ക് അഞ്ച് അടി വീതി ഉണ്ടായിരുന്നു ഇപ്പോൾ രണ്ടടി വീതിയെ ഉള്ളു. ഇതിലൂേടെ ക്ഷേത്ര പരിസരത്തിന്റെ പടിഞ്ഞാറുള്ള കൊറ്റലം പാട്ട് ഭാഗത്തുള്ള വയലിലേയ്ക്ക് ആണ് വെള്ളം പോകുന്നത്. ഈ ഓടകൾ തെളിച്ചാൽ വെള്ളകെട്ടിനും പരിഹാരം ആകും. കടലായ് മടത്തിൽ എല്ലാ വർഷവും ഓട തുറക്കുമായിരുന്നു. അമ്പലം ജംഗ്ഷൻ താഴ്ന്ന പ്രദേശമായതിനാൽ ഐസ് മുക്ക് ഭാഗം, ചെക്കാല ഭാഗം, കല്ലൂർ സ്കൂൾ ഭാഗം, ആനേഴികത്ത് ഭാഗം, കല്ലൂ വെട്ടംകുഴി എന്നീ ഭാഗങ്ങളിൽ നിന്നു വരുന്ന വെള്ളപാച്ചിലിന്റെ സംഗമസ്ഥാനം അമ്പലംമുക്ക് ഭാഗത്താണ് അതുകൊണ്ടാണ് ഈ ഭാഗത്തെ വെള്ളക്കെട്ടിനു കാരണം.
വാർത്ത : സജീചേരൂർ, കൊട്ടാരക്കര