കൊട്ടാരക്കര : പ്രധാനമന്ത്രി നരന്ദ്രേ മോധിയുടെ സ്വപ്ന പദ്ധതിയുടെ ഭാഗമായ ഫിറ്റ് ഇൻഡ്യാ മുവ്മെന്റിന് തൃക്കണ്ണമംഗലിൽ ജനകീയവേദിയും, തൃക്കണ്ണമംഗൽ പബ്ലിക്ക് ലൈബ്രറിയും ചേർന്ന് തുടക്കം കുറിക്കുന്നു.
വ്യായമം, നടത്തം, ധ്യാനം, യോഗ, നൃത്തം പ്രദേശിക ആയോധന കലകൾ ജനങ്ങൾക്കു വേണ്ടി പരിശീലിപ്പിക്കുന്നു. ദിവസവും ഒരു മണിക്കൂർ എങ്കിലും മാറ്റിവയ്ക്കണമെന്നാണ് ആശയം, ഒരു ദിവസം കുറഞ്ഞത് പതിനായിരം ചുവട് നടക്കണം, കുട്ടികളെ സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കണം എന്നിവയാണ് ലക്ഷ്യം. മാനസിക ആരോഗ്യ വർദ്ധിപ്പിക്കുന്നതിന് ബോധവൽക്കരണ സെമിനാറുകൾ സംഘടിപ്പിക്കും
സൈക്കിളിന്റെ ഉപയോഗം കൊട്ടാരക്കരയിൽ ഏറ്റവും അത്യാവശമാണ്. വാഹന പാർക്കിംഗിന് സ്ഥലമില്ല. വാഹനങ്ങളുടെ ബാഹുല്യമൂലം കൊട്ടാരക്കര ടൗൺ എപ്പോഴും ട്രാഫിക്ക് കുരുക്കാണ്.
സൈക്കിളിൽ പോയാൽ കായിക എക്സർസൈസിന് പുറമേ ലൈസൻസ്, പൊളിയൂഷൻ, ടാക്സ്, ഇൻഷുറൻസ്, ഹെൽമറ്റ്, വൺവേ പെറ്റിയുമില്ല കുടാതെ കാശ്മീർ മുതൽ കന്യാകുമാരി വരെ സൈക്കിൾ യാത്ര ചെയ്ത് ഗിന്നസ് റിക്കാർഡ് നേടിയ സുര്യനാരയണനേയും മാതൃക ആക്കുകയാണ് ഈ ഗ്രാമം. 88 വയസ്സിലും സൈക്കിൾ ചവിട്ടുന്ന കൃഷ്ണൻകുട്ടി സാർ ആണ് ഏറ്റവും മുതിർന്ന വ്യക്തി. കൂടാതെ നിത്യവും സൈക്കളിൽ പത്രവിതരണം നടത്തുന്ന ബീരാനും ബേബിച്ചാനും ഉൾപ്പെടെ ഈ സംരംഭത്തിന് നേതൃത്വം നൽകുമെന്ന് സജീചേരൂർ, ശ്രീരാജ്, ജേക്കബ്ബ് ജോർജ്, കൗൺസിലർ നെൽസൺ തോമസ്, മൈക്കിൾ എന്നിവർ അറിയിച്ചു.