കൊട്ടാരക്കര: സബ് കോടതിയിൽ വ്യാജ രേഖകൾ തെളിവായി കെട്ടിചമച്ച് ബാങ്ക് സ്റ്റെമെന്റ്റ് ഹാജരാക്കിയ കേസിൽ പ്രതിയായ കൊട്ടാരക്കര കലയപുരം കല്ലുവിള വീട്ടിൽ ജോർജ്കുട്ടി(56) പോലീസിന്റെ പിടിയിലായി. കോടതി മുമ്പാകെ മൂന്നു കോടി രൂപയുടെ കെട്ടിച്ചമച്ച ബാങ്ക് സ്റ്റെമെന്റാണ് പ്രതി ഹാജരാക്കിയത്.
ഇതിനു ശേഷം ഒളിവിൽ പോയ പ്രതിയെ കൊട്ടാരക്കര എസ് ഐ മാരായ സാബുജി മാസ്, രാജീവ് എസ്, സിപിഒ മാരായ സന്തോഷ് കുമാർ, ഷിബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.