കൊട്ടാരക്കര : റെയിവേ സ്റ്റേഷൻ ജംഗ്ഷൻ വെയ്റ്റിംഗ് ഷെഡ് (ബസ് കാത്തിരിപ്പു കേന്ദ്രം ) ഇടിഞ്ഞു വീഴാറായി മേൽക്കൂരയുടെ കമ്പി തെളിഞ്ഞു ഈർപ്പം പിടിച്ചു നില്കുന്നു
കൂടാതെ ഷെഡിനകത്തായി മാലിന്യം നിറഞ്ഞു മലിന ജലവും മറ്റും കെട്ടിക്കിടക്കുന്നു.
റെയിവേ സ്റ്റേഷൻ സമീപമായിട്ടുള്ള ഈ ജങ്ഷനും കാത്തിരിപ്പു കേന്ദ്രവും 1000 കണക്കിന് വരുന്ന ട്രെയിൻ യാത്രക്കാർ മറ്റു സ്ഥലങ്ങളിലേക്കു പോകാനായി ബസ് യാത്രക്കായി ഉപയോഗിക്കേണ്ടത് .
ഇത്തരത്തിലുള്ള ഈ കാത്തിരിപ്പു കേന്ദ്രം ഉപയോഗിക്കാതെ വെയിലും മഴയും കൊണ്ട് കൊണ്ട് പുറത്താണ് യാത്രക്കാരുടെ നിൽപ്പ്. പല സമയങ്ങളിലും സാമൂഹ്യ വിരുദ്ധർക്കും മദ്യപാനികൾക്കും തങ്ങാനുള്ള താവളമായും മാറുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾ ഇവിടെ കൂട്ടമായി തമ്പടിച്ചു സ്ത്രീകൾ കുട്ടികൾ ഉൾപ്പടെ ഉള്ളവരെ രൂക്ഷമായി നോക്കുന്ന കാഴ്ച്ചയും സ്ഥിരമാണ്. അതുകൊണ്ട് തന്നെ വളരെ ഭയപ്പാടോടെയാണ് ഈ ഭാഗത്തു സ്ത്രീ ജനങ്ങൾ ഉൾപ്പടെ ബസ് കാത്തു നില്കുന്നത്. ജനപ്രതിനിധികളും ഔദ്യോഗിക തലത്തിൽ ഉള്ളവരും കണ്ടിട്ടും കാണാതെ പോകുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.