കടയ്ക്കൽ : ഇട്ടിവ, വയ്യാനം സ്വദേശികളായ രാജീവ്, പ്രതീഷ് എന്നിവരെ ഇരുമ്പു കമ്പി കൊണ്ടടിച്ചു മാരക പരിക്കേൽപിച്ചു കുറ്റകരമായ നരഹത്യക്ക് ശ്രമിച്ച കേസിലെ രണ്ടാം പ്രതിയും ഒന്നാം പ്രതി തൗഫീക്കിന്റെ സഹോദരനുമായ ഇട്ടിവ വട്ടത്രമല പുതുമനയിൽ വീട്ടിൽ ൻസീർ(29) ആണ് കടയ്ക്കൽ പോലീസിന്റെ പിടിയിലായത്. പരാതിക്കാരനും തൗഫീഖും തമ്മിൽ മുമ്പുണ്ടായ തർക്കവും വഴക്കും മൂലമുള്ള വൈരാഗ്യം നിമിത്തം തൗഫീക്കും തന്‍സീറും രാജീവിന്റെയും പ്രതീഷിനെയും ഇരുമ്പു കമ്പി കൊണ്ട് അടിച്ചു തലയിലും കഴുത്തിലും കയ്യിലും മാരക ക്ഷതമേല്പിച്ച ശേഷം കടന്നു കളയുകയായിരുന്നു. കടയ്ക്കൽ ഇൻസ്പെക്ടർ രാജേഷ് , എസ്.ഐ മാരായ സജു, സജീർ, സുരേഷ് എ.എസ്.ഐ രാധാകൃഷ്ണൻ, എസ്.സി.പി.ഒ ബിജു, സി.പി.ഒ സജീവ് ഖാൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.