കൊട്ടാരക്കര കേന്ദ്രി കരിച്ചു വാടകയ്ക്ക് കാറുകൾ കൊടുക്കുന്ന സംഘങ്ങൾ വർദ്ധികുന്നതായി പരാതി. തുച്ഛമായ പൈസ അടച്ചു ലോൺ ഇട്ടു പുതിയ വാഹനങ്ങൾ ഇറക്കുകയും അത് വാടകയ്ക്ക് കൊടുക്കുകയും ചെയ്യുന്നവർ കൊട്ടാരക്കരയിൽ പെരുകുകയാണ്. പല കുലപാതക കേസുകൾ, കഞ്ചാവ് വില്പനകൾ , അനാശ്വാസ പ്രവർത്തനങ്ങൾ മുതലായ മിക്ക ക്രൈം കേസുകൾ എടുത്താലും വാടകയ്ക്ക് എടുക്കുന്ന വാഹനങ്ങൾ പിടിക്കപ്പെട്ടിട്ടുണ്ട് . കഴിഞ്ഞ ചില മാസങ്ങൾക്കു മുൻപ് കൊട്ടാരക്കരയിൽ 20 ൽ കൂടുതൽ വാഹനങ്ങൾ വാടകയ്ക്കു എടുത്തുകൊണ്ടു പോയി മറിച്ചു വിറ്റ സംഭവം ഉണ്ടായിട്ടുണ്ട്.
പോലീസുകാർ ഇടനില കാരായി നിന്ന് വാഹനങ്ങൾ വാടകയ്ക്ക് കൊടുക്കുന്നതായി പറയപ്പെടുന്നു. സ്കൂൾ ,കോളേജ് വിദ്യാർത്ഥികൾ വാഹനങ്ങൾ വാടകയ്ക്ക് എടുത്തു വിനോദ സഞ്ചാരത്തിനായി വിവിധ സ്ഥലങ്ങളിലായി കൂട്ടം കൂടി പോകാൻ ഉപയോഗിക്കുന്നത്. ഇവരിൽ നിന്നും അമിതമായ ചാർജും ഈടാക്കുന്നു. ലൈസൻസ് പോലും ഉണ്ടോ എന്ന് പരിശോധിക്കാതെയാണ് വാഹനങ്ങൾ വാടകയ്ക്കു കൊടുക്കുന്നത്. ഇതിന്റെ പിന്നിൽ വലിയ ഒരു മാഫിയ തന്നെ പ്രവർത്തിക്കുണ്ട്. വാഹനങ്ങൾ വാടകയ്ക്ക് കൊടുത്തതിനു ശേഷം തർക്കത്തെ തുടർന്ന് ഉള്ള കേസും കൊട്ടാരക്കര സ്റ്റേഷനിൽ പരാതി വന്നിട്ടുള്ളതാണ്. അതുകൊണ്ടു സർക്കാരിന്റെ ലൈസൻസ് ഇല്ലാതെ നടത്തപെടുന്ന സ്ഥാപനങ്ങൾ പോലീസ് റൈഡ് നടത്തുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയുന്നില്ല എന്ന പരാതി ഉയരുനുണ്ട്. ഒന്നിൽ കൂടുതൽ വാഹനങ്ങൾ ഉള്ളവർ വാഹനങ്ങൾ വാടകയ്ക്ക് കൊടുക്കുന്നു എന്ന് അറിയാതിരിക്കാൻ വിവിധ സ്ഥലങ്ങളിലായാണ് വാഹനങ്ങൾ സൂക്ഷിച്ചിരിക്കുന്നത് . രാഷ്ട്രീയകാർക്കും, ഉദ്യോഗസ്ഥർക്കും , പൊതുജനങ്ങൾക്കും , നാട്ടുകാർക്കും അറിയാമെകിലും എല്ലാവരും ഇത് കണ്ടില്ല എന്ന് നടിക്കുന്നു എന്ന ആക്ഷേപവും നിലവിൽ ഉണ്ട്.