കാലിഫോർണിയ : തൊഴിലിടത്തിലും പുറമെയുമുള്ള ലൈംഗികാതിക്രമ പരാതികളുടെ പേരില്‍ ഗൂഗിള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ പുറത്താക്കിയത് 48 ജീവനക്കാരെ. ഇതില്‍ 13 പേര് ഉയര്‍ന്ന പദവിയിലുള്ളവരാണ്. സ്ത്രികള്‍ക്കെതിരെയുള്ള അക്രമങ്ങളും അപമര്യാദകളും കര്‍ശനമായി നേരിടുന്നതിൻ്റെ ഭാഗമായാണ് ശക്തമായ നടപടി സ്വീകരിക്കുന്നതെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ വ്യക്തമാക്കി. മീ ടു വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഗൂഗിളും നടപടികള്‍ ശക്തമാക്കുന്നു എന്ന് അറിയിച്ചാണ് സുന്ദള്‍ പിച്ചെ ജീവനക്കാര്‍ക്ക് കത്തയച്ചത്. പരാതികളില്‍ കൃത്യമായ അന്വേഷണം നടത്തിയാണ് നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. തൊഴിലിടത്തില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ വിട്ടുവിഴ്ചയുണ്ടാകില്ലെന്ന് അദ്ദേഹം ജീവനക്കാര്‍ക്ക് ഉറപ്പ് നല്കി. ലൈംഗികാരോപണകേസില്‍ വിധേയരായവരെ പുറത്താക്കിയപ്പോള്‍ യാതൊരുവിധ നഷ്ടപരിഹാരവും ഗൂഗിള്‍ നല്‍കിയില്ല. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ നിലപാട് ഇതാണെന്നും ഗൂഗിള്‍ വ്യക്തമാക്കി. അതേസമയം മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡിൻ്റെ പിതാവ് ആൻ്റി റൂബിനെ ലൈംഗികാരോപണത്തെ തുടര്‍ന്ന് ഗൂഗിള്‍ പുറത്താക്കിയതാണെന്നുള്ള വാര്‍ത്തയും പരസ്യമായി. 2014ലാണ് ഗൂഗിള്‍ ആൻ്റി റൂബിനെ പുറത്താക്കുന്നത്. ന്യൂയോര്‍ക് ടൈംസാണ് വാര്‍ത്ത പുറത്തുവിട്ടത്. അന്ന് 90 മില്യന്‍ ഡോളര്‍ നല്‍കിയാണ് ആൻ്റിയെ ഗൂഗിള്‍ പറഞ്ഞയച്ചതെന്നും പറയുന്നു.