കുണ്ടറ : മുൻപ് കഞ്ചാവ് കേസിൽ ഉൾപ്പെട്ട് റിമാൻഡിൽ കഴിഞ്ഞിരുന്നതും നിലവിൽ ജാമ്യത്തിൽ കഴിഞ്ഞു വരുന്നതുമായ എഴുകോൺ സ്വദേശികളായ ചരുവിള പടിഞ്ഞാറ്റതിൽ വീട്ടിൽ ശശിധരൻ മകൻ വൈശാഖ് (31), നെടുമ്പുഴത്ത് തെക്കതിൽ വീട്ടിൽ മുഹമ്മദ് ഷെരീഫ് മകൻ മുഹമ്മദ് ഷെറിൻ (23) എന്നിവരാണ് കുണ്ടറ പോലീസിൻറെ പിടിയിലായത്. മുൻപ് പ്രതികൾ ഉൾപ്പെടുന്ന സംഘത്തെ 4 കിലോ കഞ്ചാവ് സഹിതം കുണ്ടറ പോലീസ് പിടികൂടിയിരുന്നു. ഇതിന് കാരണക്കാരനായത് കൊല്ലം റൂറൽ ജില്ലാ പോലീസ് ഡാൻസാഫ് അംഗമായ ആഷിഷ് കോഹൂർ എന്ന പോലീസ് ഉദ്യോഗസ്ഥൻ ആണെന്ന സംശയത്തിൽ ഉള്ള വിരോധം മൂലം ഇയാളെ വധിക്കുവാൻ ആയി മൂന്ന് പ്രതികളും ചേർന്ന് ഗൂഢാലോചന നടത്തുകയായിരുന്നു. കുണ്ടറ ഇൻസ്പെക്ടർ ജയകൃഷ്ണൻ, എസ് ഐ മാരായ ഗോപകുമാർ, വിദ്യാധിരാജ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ ഇനിയും ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്യാനുണ്ട് .
