കൊട്ടാരക്കര: അനധികൃതമായി വിൽപനക്കായി സൂക്ഷിച്ചിരുന്ന പടക്കസമഗ്രികൾ കൊട്ടാരക്കര പോലീസ് പിടി കൂടി. കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് വിളയിൽ വീട്ടിൽ താമസിച്ചു വന്നിരുന്നതും നിലവിൽ മൈലം പള്ളിക്കൽ ഉടയങ്കാവ് വിളയിൽ വീട്ടിൽ താമസിച്ചു വരുന്നതുമായ രാജീവ്(47) ആണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്. നിലവിൽ താമസിച്ചു വരുന്ന മൈലത്തെ വീട്ടിൽ നിന്നും ഏകദേശം എഴുപത്തയ്യായിരത്തോളം രൂപ വില വരുന്ന അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്ക സാമഗ്രികളും പോലീസ് കണ്ടെടുത്തു.
വരുന്ന ദീപാവലി വിപണി ലക്ഷ്യം വച്ചായിരുന്നു പ്രതി സ്ഫോടക വസ്തുക്കൾ സൂക്ഷിക്കാനുള്ള അനുമതിയില്ലാതെ പടക്കസമഗ്രികൾ വീട്ടിൽ സൂക്ഷിച്ചിരുന്നത്. ദീപാവലി പ്രമാണിച്ചു അനധികൃതമായി പടക്കങ്ങൾ പലരും സൂക്ഷിക്കുവാനും അത് അപകടങ്ങൾ ഒഴിവാക്കുവാനുമുള്ള സാധ്യത മുൻകൂട്ടി കണ്ടു ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ പി എസ് ന്റെ നിർദേശപ്രകാരം കൊട്ടാരക്കര എസ് ഐ മാരായ രാജീവ്, സാബുജി മാസ്, എസ് സിപിഒ അനിൽ, സിപിഒ ജയൻ എസ് സിപിഒ രാമകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘം നടത്തിയ അന്വേഷണത്തിലാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന സ്ഫോടക ശേഖരം കണ്ടെത്തിയത്. അനധികൃത സ്ഫോടക ശേഖരണത്തിനെതിരെയും വില്പനക്കെതിരെയും നടപടികൾ ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.