പൂയപ്പള്ളി: ഓയൂർ സൂപ്പർ മാർക്കെറ്റ് ജീവനക്കാരനായ വെളിനല്ലൂർ ഉഗ്രംകുന്ന് എന്ന സ്ഥലത്ത് വടക്കതിൽ വീട്ടിൽ രാജു(46) എന്നയാളെ ഓയൂർ ജംഗ്ഷനിൽ വച്ച് പ്രതികൾ സഞ്ചരിച്ച വാഹനം കടന്നു പോകുന്നതിനു വഴി നൽകിയില്ല എന്ന് ആരോപിച്ചു തലയ്ക്കു അടിച്ചു നിലത്തിട്ടു റോഡിൽ വീണ പരാതിക്കാരന്റെ തല പിടിച്ച് റോഡിൽ ശക്തമായി ഇടിച്ചും തലയുടെ പുറം പിടിച്ച് റോഡിൽ ഉരച്ചു പരിക്കേൽപ്പിച്ചു കുറ്റകരവുമായ നരഹത്യക്ക് ശ്രേമിച്ച കേസിൽ ഓയൂർ പയ്യക്കോട് പള്ളിത്താഴത്തിൽ വീട്ടിൽ നിസാം അഹമ്മദ്(32), ഓയൂർ ചെങ്കുളം അഴിക്കോണം ചരുവിള വീട്ടിൽ താജുദ്ധീൻ മകൻ സ്വിച്ച് എന്ന് വിളിക്കുന്ന ഷാജഹാൻ, ഓയൂർ പയ്യക്കോട് പള്ളിത്താഴത്തിൽ വീട്ടിൽ ഷാനവാസ്(34) എന്നിവരെ പൂയപ്പള്ളി പോലീസ് അറസ്റ് ചെയ്തു. പ്രതികൾ പരാതിക്കാരനെ ആക്രമിച്ച ശേഷം കയ്യിലുണ്ടായിരുന്ന പണം അപഹരിക്കുകയും ചെയ്തിട്ടുള്ളതാണ്.
