കേന്ദ്ര മന്ത്രിസഭാ പുന:സംഘടനക്കു മുമ്പായി കേന്ദ്രമന്ത്രിമാരുടെ രാജി. ആരോഗ്യ മന്ത്രി ഹർഷ് വർധൻ, തൊഴിൽ മന്ത്രി സന്തോഷ് ഗാങ് വാർ , രാസവളം മന്ത്രി സദാനന്ദ ഗൗഡ എന്നിവരാണ് രാജി വെച്ചത്. അതേസമയം രണ്ടാം മോദി സര്‍ക്കാറിന്റെ മന്ത്രിസഭ പുന:സംഘടന പ്രഖ്യാപനം ഇന്ന് വൈകീട്ട് ആറു മണിയോടെയുണ്ടാകുമെന്ന് സൂചന. ഇതിന് മുന്നോടിയായി ഡല്‍ഹിയില്‍ തിരക്കിട്ട കൂടിക്കാഴ്കള്‍ നടക്കുകയാണ്. മന്ത്രിസഭ പ്രവേശനത്തിന് സാധ്യതയുള്ള നേതാക്കളെ ഇന്നലെ തന്നെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.
കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ പ്രധാന നേതാക്കള്‍ കൂടിക്കാഴ്ച നടത്തുകയാണ്. ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നഡ്ഡ, മീനാക്ഷി ലേഖി, സര്‍ബാനന്ദ സോനോവാള്‍, പുരുഷോത്തം റുപാല, നിസിത് പ്രമാണിക്, ആര്.സി.പി സിങ്, പശുപതി പരസ് എന്നിവര്‍ ഇവിടെയെത്തിയിട്ടുണ്ട്.
ജ്യോതിരാദിത്യ സിന്ധ്യ, അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, മുതിര്‍ന്ന ബി.ജെ.പി നേതാവ് നാരായണ്‍ റാണെ, ബംഗാള്‍ എം.പിമാരായ ശാന്തനു ഠാക്കൂര്‍, നിസിത് പ്രമാണിക്, ജെ.ഡി.യു നേതാവ് ആര്.സി.പി. സിങ്, ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍മോദി, വരുണ്‍ ഗാന്ധി, എല്‍.ജെ.പിയുടെ പശുപതി പരസ് തുടങ്ങിയവരാണ് മന്ത്രിസഭയിലെ പുതുമുഖങ്ങളുടെ സാധ്യതാപട്ടികയിലുള്ളത്.
കേന്ദ്ര മന്ത്രിസഭാ പുന സംഘടന ഇന്ന്
സത്യപ്രതിജ്ഞ ആറുമണിക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാഷ്ട്രപതിഭവനിൽ.
50 പേർക്ക് മാത്രം പ്രവേശനം.
5 പുതിയ ക്യാബിനറ്റ് മന്ത്രി മാർക്ക് സാധ്യത
20 സഹമന്ത്രിമാരെയും ഉൾപ്പെടുത്തും.
നിലവിലെ അഞ്ചിലധികം സഹമന്ത്രിമാർക്കും ക്യാബിനറ്റ് പദവി ലഭിക്കും.
