കൊല്ലം: പേവിഷ വാക്സിനെടുത്തിട്ടും എഴ് വയസുകാരി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കളക്ടറെ ഉപരോധിച്ചു. കളക്ടറുടെ ചേംബറിനുള്ളിലേക്ക് പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചതോടെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
സംസ്ഥാനത്ത് തന്നെ ഒരു മാസത്തിനുള്ളിൽ വാക്സിനെടുത്തിട്ടും മൂന്നുപേർ പേവിഷബാധ മൂലം മരണമടഞ്ഞത് ദുരൂഹത ഉയർത്തുന്നുവെന്ന് സമരം ഉദ്ഘാടനം ചെയ്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം പറഞ്ഞു. വിളക്കുടിയിലെ ഏഴുവയസുകാരിയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അർഷാദ് മുതിരപ്പറമ്പ് അദ്ധ്യക്ഷനായി. നേതാക്കളായ നവാസ് റഷാദി, അസൈൻ പള്ളിമുക്ക്, കൗശിക്.എം.ദാസ്, ആഷിക് ബൈജു, ഉല്ലാസ് ഉളിയക്കോവിൽ, ഷമീർ ചാത്തനാംകുളം, അജ്മൽ പള്ളിമുക്ക്, അജു ചിന്നക്കട, സുദർശൻ താമരക്കുളം, സെയ്ദലി പള്ളിമുക്ക്, നിസാം മുളങ്കാടകം, സിയാദ് പള്ളിമുക്ക്, തോപ്പിൽ റിയാസ് തുടങ്ങിയവർ നേതൃത്വം നൽകി.
