കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മുന്നറിയിപ്പുകൾ അവഗണിച്ചതായി അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട നിർണായക റിപ്പോർട്ട് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ സമർപ്പിച്ചു.
അഞ്ച് വർഷത്തേക്ക് വയനാട്ടിൽ കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുമെന്നും വയനാട്ടിലെ 29 വില്ലേജുകൾ പ്രശ്നബാധിത പ്രദേശങ്ങളാണെന്നും 2019 ലെ ഡിസാസ്റ്റർ മാനേജ്മെൻ്റ് പ്ലാനിൽ പറഞ്ഞിരുന്നുവെന്നും അമിക്വസ് ക്യൂറിയുടെ റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
ആവശ്യമായ മുൻകരുതലുകൾ എടുക്കാത്തതാണ് വയനാട്ടിൽ വൻ ദുരന്തത്തിന് കാരണമായത്. ഓറഞ്ച് ബുക്കിൽ ഉൾപ്പെട്ട പ്രദേശമായിരുന്നിട്ടും ശാസ്ത്രീയമായി മഴയുടെ തോത് കണ്ടെത്താനായില്ല.