കീവ്: യുക്രെയ്നിലെ കിഴക്കൻ നഗരമായ ഖാർകിവിൽ റഷ്യ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ 14 വയസ്സുള്ള ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു. 59 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രെയ്നിയൻ അധികൃതർ അറിയിച്ചു. അഞ്ച് ഇടങ്ങളിലായി നടത്തിയ ആക്രമണത്തിൽ 12 നിലകളുള്ള കെട്ടിടം ഉൾപ്പെടെ തകർന്നുതായി ഖാർകിവ് റീജിയണൽ ഗവർണർ ഒലെഗ് സിനെഗുബോവ് പറഞ്ഞു.
ബെൽഗൊറോഡ് മേഖലയിൽ നിന്ന് ഗൈഡഡ് ബോംബുകൾ ഉപയോഗിച്ചായിരുന്നു റഷ്യ ആക്രമണം നടത്തിയത്. പരിക്കേറ്റവരിൽ 20 പേരുടെ നില ഗുരുതരമാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.