കുളത്തുപ്പുഴ: യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയെ കുളത്തുപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. കുളത്തുപ്പുഴ മൈലമൂട് കല്ലുവെട്ടാങ്കുഴി മുക്കാൽസെൻറ് എന്ന സ്ഥലത്ത് ശ്യാംലാൽ ഭവനിൽ ഷിബിൻ (22 ) നെ കൊടുവാൾ കൊണ്ട് തലയിൽ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയെയാണ് അഞ്ചൽ ഏറത്തുള്ള ഒളിസങ്കേതത്തിൽ നിന്നും പിടികൂടിയത്. തിങ്കൾകരിക്കം വില്ലേജിൽ ഡാലിയിൽ കണ്ടഞ്ചിറ എന്ന സ്ഥലത്ത് കുന്നുംപുറത്ത് വീട്ടിൽ സുന്ദരൻ എന്ന് വിളിക്കുന്ന സജി (52 ) യാണ് അറസ്റ്റിലായത്.
പ്രതിയുടെ സഹോദരിയുടെ മകളും ഷിബിനും തമ്മിൽ സ്നേഹബന്ധത്തിലായതിലുള്ള വിരോധത്താൽ കഴിഞ്ഞ മാസം 27 തീയതി കണ്ടൻചിറ വിളക്കുമരം എന്ന സ്ഥലത്തുള്ള ഇടവഴിയിൽ വച്ച് കൊടുവാൾ കൊണ്ട് തലയിൽ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. രണ്ടാം പ്രതിയായ ചിതറ വില്ലേജിൽ വൊങ്കോല പി ഒ യിൽ മൈലാടി എന്ന സ്ഥലത്ത് സൂര്യ ഭവനിൽ സുന്ദരൻ ഭാര്യ സുനിത (40 ) നെ പാരിപ്പള്ളിയിലുള ഒളിസങ്കേതത്തിൽ നിന്നും മൂന്നാം പ്രതിയായ കുളത്തൂപ്പുഴ വില്ലേജിൽ പൂമ്പാറ എന്ന സ്ഥലത്ത് ഉണ്ണി ( 57 ) നെ നെടുവത്തൂർ കാവ് എന്ന സ്ഥലത്തു നിന്നും 30-04-2022 ആം തീയതി കുളത്തുപ്പുഴ പോലീസ് ഇൻസ്പെക്ടർ ഗിരീഷ് .എൻ ൻറ നേതൃത്വത്തിൽ കുളത്തുപ്പുഴ പോലീസ് അറസ്റ്റു ചെയ്തിട്ടുള്ളതാണ്. കുളത്തുപ്പുഴ പോലീസ് ഇൻസ്പെക്ടർ ഗിരീഷ് .എൻ ൻറെ നേതൃത്വത്തിൽ എസ് ഐ മാരായ പ്രജീഷ് കുമാർ, ഷാജഹാൻ എ , വിനോദ് കുമാർ, പോലീസ് ഉദ്യോഗസ്ഥരായ സുജിത്ത്, അരുൺ, രമേഷ്
എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.