ശാസ്താംകോട്ട : മണ്ണണ്ണ മുക്കിലെ ബാറിനു മുമ്പിൽ കഴിഞ്ഞ 15-ാം തീയതി നടന്ന അക്രമത്തിലെ ഒന്നാം പ്രതിയായ ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ മുളക്കൽ തെക്കതിൽ ബാഷ എന്ന് വിളിക്കുന്ന ബാദുഷയെ (27) ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു. മൈനാഗപ്പള്ളി ഇടവനശ്ശേരി ബിനു ഭവനത്തിൽ ജേക്കബ് മകൻ അലൻ അലന്റെ സുഹൃത്തുക്കളായ ജിഷ്ണു, അനന്തു എന്നിവർക്കാണ് ബാദുഷയുടേയും സംഘത്തിന്റേയും ആക്രമണത്തിൽ പരിക്ക് പറ്റിയത്. ബാദുഷ പ്രീവീൽ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ അലനും സുഹൃത്തുക്കൾക്കും സാരമായി പരിക്കേൽക്കുകയുണ്ടായി. സംഭവത്തിന് ശേഷം ബാദുഷയും മറ്റ് പ്രതികളും ഒളിവിൽ പോവുകയായിരുന്നു. അലന്റെ പരാതിയിൽ ശാസ്താംകോട്ട പോലീസ് വധശ്രമത്തിന് കേസ്സെടുത്ത് അന്വേഷിച്ച് വരവേ ഒന്നാം പ്രതി ബാദുഷയെ ശാസ്താംകോട്ട ഐ.എസ്സ്.എച്ച്.ഒ. അനൂപിന്റെ നേതൃത്ത്വത്തിൽ എസ്സ്.ഐ.രാജൻ ബാബു.കെ, എ.എസ്സ്.ഐ.ബിജു, രാജേഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടർന്ന് വരികയാണ്. ബാദുഷ ശാസ്താകോട്ട പോലിസ് സ്റ്റേഷനിൽ മുമ്പും നിരവധി വധശ്രമ കേസ്സുകളിലെ പ്രതിയാണ്.
